FOURTH SPECIAL

ഒരു ശസ്ത്രക്രിയയിലെ പിഴവ്; ഏഴ് തുടര്‍ശസ്ത്രക്രിയകൾ; ഉണങ്ങാത്ത മുറിവുമായി 18 വർഷത്തെ നിയമപോരാട്ടം

മാളവിക എസ്

അബ്ഡൊമിനൽ ഹിസ്ട്രക്ടമി (abdominal hysterectomy) എന്ന ശസ്ത്രക്രിയ ചെയ്യാനാണ് ലീലാമ്മ ജോസഫ് ഭർത്താവ് ജോസഫിനൊപ്പം 2003ൽ മുംബൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്നത്. തിരുവനന്തപുരം ജി ജി ഹോസ്പിറ്റലിലെ ഡോ. വൽസമ്മ ചാക്കോയെയാണ് കൺസൾട്ട് ചെയ്തത്. അബ്ഡൊമിനൽ ഹിസ്ട്രക്ടമി തന്നെ ചെയ്യണമെന്ന് മുംബൈയിലെ ഡോക്ടറുടെ നിർദേശമുണ്ടായിരുന്നിട്ടും ലീലാമ്മയുടെയും ജോസഫിന്റെയും അനുവാദം കൂടാതെ 2003 സെപ്റ്റംബർ 18ന് ഡോ. വൽസമ്മ ചാക്കോ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടത്തി. ഇതിന്റെ ഫലമായി ലീലാമ്മയ്ക്ക് ആന്തരിക ക്ഷതം സംഭവിച്ചു.

ഈ പിഴവ് മറച്ചുവച്ചുകൊണ്ട് വീണ്ടും അന്നേ ദിവസം ലാപ്രോസ്കോപ്പി വഴിയുണ്ടായ ക്ഷതങ്ങൾ അകറ്റാൻ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തുന്നു. ഇതിന്റെ ഫലമായി മുറിവുകൾ തീവ്രമാകുന്നു. ആദ്യ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് നികത്താനായി പിന്നീടുള്ള ഒന്നര വർഷത്തിൽ ലീലാമ്മയ്ക്ക് ചെയ്യേണ്ടി വന്നത് ഏഴോളം ശസ്ത്രക്രിയകളാണ്. ശേഷം ഡോ. വൽസമ്മ ചാക്കോയ്ക്കും അന്നത്തെ ജി ജി ഹോസ്പിറ്റൽ മാനേജ്മെന്റിനുമെതിരെ 2005ൽ ലീലാമ്മ സംസ്ഥാന ഉപഭോക്ത‍ൃ ഫോറത്തിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് 18 വർഷം നീണ്ട നിയമപോരാട്ടമായിരുന്നു. ഉണങ്ങാത്ത മുറിവുമായി സ്വന്തം ശരീരത്തോടും, നീതിക്കായി നിയമത്തോടും നടത്തിയ പോരാട്ടത്തിന്റെ കഥ ദ ഫോർത്തുമായി പങ്കുവയ്ക്കുകയാണ് ലീലാമ്മ ജോസഫ്.

രണ്ടാഴ്ചക്കിടെ ഗാസയിൽനിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേർ; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി

ഹ്യൂയ അവശേഷിപ്പിച്ചു പോയൊരു കൊച്ചുതൂവൽ; വില 24 ലക്ഷം!

കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം

ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ