NEWS

തൊഴിൽരഹിതരായ വീട്ടമ്മമാർക്കുള്ള ഗൃഹലക്ഷ്മി പദ്ധതിയിൽ ചാമുണ്ഡേശ്വരി ദേവിയും; കർണാടക സർക്കാർ മാസം 2000 രൂപ നൽകും

ദ ഫോർത്ത് - ബെംഗളൂരു

ആധാർ കാർഡും മറ്റു ഔദ്യോഗിക രേഖകളോ വീടോ വീട്ടു നമ്പറോ റേഷൻ കാർഡോ ഇല്ല, സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയുടെ പ്രയോക്താവാക്കാൻ ഒരിടത്തും അപേക്ഷ നൽകിയിട്ടുമില്ല, എന്നിട്ടും ഗൃഹലഷ്മി പദ്ധതിയിൽ ചേർക്കപ്പെട്ടിരിക്കുകയാണ് ഒരാൾ.

മൈസൂരുവിലെ ചാമുണ്ഡി കുന്നിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ചാമുണ്ഡേശ്വരി ദേവിയാണ് ഗൃഹലക്ഷ്മി പദ്ധതിയുടെ ഏറ്റവും പുതിയ പ്രയോക്താവ്. ഇനി മുതൽ കർണാടക സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഗൃഹലക്ഷ്മി പദ്ധതി പ്രകാരം മാസം 2,000 രൂപ ചാമുണ്ഡേശ്വരിയെ തേടി വരും. പദ്ധതിയിൽ ദേവിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി കഴിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു കോൺഗ്രസ് കർണാടകയിലെ വോട്ടമാർക്കു നൽകിയ അഞ്ചു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഗൃഹലക്ഷ്മി പദ്ധതി. സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനവും ശാക്തീകരണവും ലക്ഷ്യം വെച്ചായിരുന്നു കോൺഗ്രസ് ഇങ്ങനെയൊരു പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്. തൊഴിൽ രഹിതരായ നികുതിദായകരല്ലാത്ത സ്ത്രീകളുടെ അക്കൗണ്ടിൽ പ്രതിവർഷം 24,000 രൂപ നിക്ഷേപിക്കുന്ന പദ്ധതി സ്ത്രീ വോട്ടർമാരെ വലിയ രീതിയിൽ സ്വാധീനിച്ചു.

മൈസൂരു ചാമുണ്ഡി ക്ഷേത്രത്തിൽ പ്രാർഥിച്ചു ചാമുണ്ഡേശ്വരിക്ക് മുന്നിൽ അഞ്ചു ഗ്യാരണ്ടികളും സമർപ്പിച്ചു വോട്ടർമാരോട് സത്യം ചെയ്തായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്.

പദ്ധതി നടപ്പിലാക്കും മുൻപും ക്ഷേത്രത്തിലെത്തി ഇരുവരും ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാവായ ദിനേശ് ഗൂളിഗൗഡ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ചാണ് കർണാടക സർക്കാർ ഇപ്പോൾ ചാമുണ്ഡേശ്വരി ദേവിയെ പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. കർണാടകയിലെ ഹിന്ദു മത വിശ്വാസികൾ സംസ്ഥാനത്തിന്റെ കാവൽ ദേവിയായി കരുതുന്ന പ്രതിഷ്ഠയാണ് ചാമുണ്ഡേശ്വരി ദേവിയുടേത്. കർണാടകയിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്.

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും