INDIA

ഡെപ്യൂട്ടി സ്പീക്കർക്ക് നേരെ കടലാസ് കീറിയെറിഞ്ഞു പ്രതിഷേധം; കർണാടകയിൽ 10 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

വെബ് ഡെസ്ക്

ഡെപ്യൂട്ടി സ്പീക്കര്‍ക്കു നേരെ കടലാസ് കീറിയെറിഞ്ഞു പ്രതിഷേധിച്ചതിന് കര്‍ണാടകയില്‍ 10 ബിജെ.പി. എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്പീക്കര്‍ യു.ടി ഖാദറാണ് എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുത്തത്. ഡോ സിഎൻ അശ്വത് നാരായൺ, വി സുനിൽ കുമാർ, ആർ അശോക്, ആരഗ ജ്ഞാനേന്ദ്ര, വേദവ്യാസ് കാമത്ത്, യശ്പാൽ സുവർണ, അരവിന്ദ് ബെല്ലാഡ്, ദേവരാജ് മുനിരാജ്, ഉമാനാഥ് കോറ്റ്യൻ, ഭരത് ഷെട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ബംഗളുരുവിൽ നടന്ന പ്രതിപക്ഷവിശാല യോഗത്തിനെത്തിയ വിവിധ പ്രതിപക്ഷ പാർട്ടികളുടെ ദേശീയ നേതാക്കളെ സ്വാഗതം ചെയ്യാൻ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിൽ പ്രതിഷേധിച്ച് ബിജെപി നിയമസഭാംഗങ്ങൾ ഇന്ന് സഭയിൽ പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബംഗളുരുവിൽ നടന്ന പ്രതിപക്ഷവിശാല യോഗത്തിനെത്തിയ വിവിധ ദേശീയ നേതാക്കളെ സ്വാഗതം ചെയ്യാൻ സംസ്ഥാന സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെതിരേയുള്ള പ്രതിഷേധമാണ് അതിരുവിട്ടതും നടപടിയില്‍ കലാശിച്ചതും.

വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെടുള്ള പ്രതിപക്ഷ ബഹളങ്ങൾക്കിടയിൽ സർക്കാർ അഞ്ച് ബില്ലുകൾ പാസാക്കി. തുടര്‍ന്ന്‌ ഉച്ചഭക്ഷണത്തിനായി സഭ നിർത്തിവയ്ക്കാതെ ബജറ്റ് ചർച്ച ചെയ്യാൻ സ്പീക്കർ യു ടി ഖാദർ തീരുമാനിച്ചു. നടപടികൾ നിയന്ത്രിക്കാൻ ഡെപ്യൂട്ടി രുദ്രപ്പ ലമനിയോട് ആവശ്യപ്പെടുകയും ചെയ്തു.

സ്പീക്കറുടെ നടപടി പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കുകയാണ് ചെയ്തത്. അവർ പ്രതിഷേധം ശക്തമാക്കി. ഉച്ചഭക്ഷണത്തിന് ഇടവേള നല്‍കാതെ ചര്‍ച്ച തുടരുന്നതിന്റെ ചട്ടം എന്താണെന്ന് ചോദിച്ച് ബഹളം വച്ച അവര്‍ ചെയറിനു നേര്‍ക്ക് കടലാസ് കീറിയെറിഞ്ഞു പ്രതിഷേധിക്കുകയായിരുന്നു.

ഉച്ചഭക്ഷണം റദ്ദാക്കിയ ചട്ടം എന്താണെന്ന് ചോദിച്ച് ചെയറിലേക്ക് പെട്ടെന്ന് പേപ്പറുകൾ എറിയുന്നതിന് മുമ്പ് ബിജെപി അംഗങ്ങൾ അൽപ്പനേരം ബഹളം വച്ചു.

ഏതാനും ബി.ജെ.പി എം.എൽ.എമാർ പാസാക്കിയ ബില്ലുകളുടെ പകർപ്പുകൾ കീറി ഡെപ്യൂട്ടി സ്പീക്കറുടെ നേരെ എറിഞ്ഞു. പിന്നാലെ ദലിത് സമുദായത്തിൽ നിന്നുള്ള തന്നെ ബിജെപി എംഎൽഎമാർ ലക്ഷ്യമിടുന്നതായി അദ്ദേഹം ആരോപിച്ചു. പിന്നാലെ സഭ ഉച്ചഭക്ഷണത്തിനായി നിർത്തിവെച്ചു.

ഡെപ്യൂട്ടി സ്പീക്കറോട് മോശമായി പെരുമാറിയതിന് ബിജെപി നേതാക്കളുടെ പെരുമാറ്റത്തെ കോൺഗ്രസ് എം‌എൽ‌എമാർ അപലപിച്ചതോടെ സഭയിലെ സംഘർഷാന്തരീക്ഷം രൂക്ഷമായി. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ സഭാനടപടികൾ ദിവസത്തേക്ക് നിർത്തിവച്ചു.

സഭ നിർത്തിവച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചു.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍