INDIA

'ഭയരഹിത, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടരും; ചോദ്യം ചെയ്യല്‍ നേരിട്ട ജീവനക്കാര്‍ക്ക് പിന്തുണ'; പ്രതികരണവുമായി ബിബിസി

വെബ് ഡെസ്ക്

ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെ ജീവനക്കാര്‍ക്ക് പിന്തുണ അറിയിച്ച് ബിബിസി. ഭയരഹിതമായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടരുമെന്നും പരിശോധനയ്ക്ക് ശേഷം ബിബിസി ഇന്ത്യ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുമായി തുടര്‍ന്നും സഹകരിക്കും. ഭയരഹിതമായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തുടരും. ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യല്‍ നേരിട്ട ജീവനക്കാര്‍ക്ക് പിന്തുണ അറിയിക്കുന്നു- എന്നുമായിരുന്നു ബിബിസി ഇന്ത്യയുടെ പ്രതികരണം.

ബിബിസി സ്വതന്ത്രവുമായ ഒരു മാധ്യമ സ്ഥാപനമാണ്. ഇന്ത്യയിലുള്‍പ്പെടെ ചാനലിന്റെ സംപ്രേക്ഷണം പഴയതുപോലെ തന്നെ തുടരും. ഇന്ത്യയിലും പുറത്തുമുള്ള ഞങ്ങളുടെ പ്രേക്ഷകരുമായി സംവദിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബിബിസി അറിയിച്ചു.

60 മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയായിരുന്നു ബിബിസിയുടെ ഡല്‍ഹി മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അവസാനിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം രണ്ട് ഓഫീസിലും ഉണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥര്‍ മടങ്ങി. ബിബിസി ഇന്ത്യ ഓഫീസിലെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വ്വേയാണ് നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. പരിശോധനയ്ക്കിടെ ബിബിസിയിലെ ജീവനക്കാര്‍ക്ക് ഓഫീസ് വിടാന്‍ അനുമതി നില്‍കിയെങ്കിലും സ്ഥാപനത്തിലെ ധനകാര്യ വിഭാഗം ജീവനക്കാരോട് ഓഫീസില്‍ തുടരാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. കുറഞ്ഞത് 10 മുതിര്‍ന്ന ജീവനക്കാരെങ്കിലും ആദായനികുതി വകുപ്പിന്റെ സര്‍വേ ആരംഭിച്ചതിനുശേഷം ഓഫീസുകളില്‍ നിന്ന് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം