INDIA

വീണ്ടും 'ദൃശ്യം' മോഡൽ കൊലപാതകം; മകനെ കൊന്ന് കക്കൂസ് കുഴിയിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ

വെബ് ഡെസ്ക്

കാമുകനോടൊപ്പം ജീവിക്കാനായി മകനെ കൊന്ന് കക്കൂസ് കുഴിയിൽ ഉപേക്ഷിച്ച അമ്മ പിടിയിൽ. ​ഗുജറാത്തിലെ സൂറത്തിലാണ് സംഭവം . മകനെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് 'ദൃശ്യം' മോഡൽ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ജാർഖണ്ഡിലുള്ള കാമുകനോടൊപ്പം ജീവിക്കാൻ കുട്ടി തടസമായേക്കുമെന്ന് മനസിലാക്കിയതോടെയാണ് യുവതി മകനെ വകവരുത്താന്‍ തീരുമാനിച്ചത്.

സൂറത്തിലെ ദിൻഡോലി പ്രദേശത്തെ ഒരു കെട്ടിട നിർമാണ തൊഴിലാളിയാണ് നയന മാണ്ഡവി എന്ന യുവതി. തന്റെ കുട്ടിയെ കാണാനില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അവർ പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് യുവതി ജോലി ചെയ്തിരുന്ന സ്ഥലത്തെ സിസിടിവി രം​ഗങ്ങൾ പോലീസ് പരിശോധിച്ചു. കുട്ടി പുറത്തു പോകുന്നതിന്റെ ദൃശ്യം കാണാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പോലീസിന് യുവതിയെ സംശയം തോന്നിയത് . എന്നാൽ കുട്ടിയെ കാണാതയാതിന്റെ പിന്നിൽ തന്റെ കാമുകനാണെന്നായിരുന്നു യുവതിയുടെ ആരോപണം. പരാതിയെ തുടർന്ന് യുവതിയുടെ കാമുകനുമായി ബന്ധപ്പെട്ടെങ്കിലും സൂറത്തിലേക്ക് അയാൾ വന്നിട്ടില്ലെന്ന് മനസിലായി. കുട്ടിയെ കണ്ടെത്താനായി ഡോ​ഗ് സ്ക്വാഡുമായി പരിശോധന നടത്തിയെങ്കിലും കുട്ടി യുവതിയുടെ ജോലി സ്ഥലത്തു നിന്നും പോയിട്ടില്ലെന്ന നി​​ഗമനത്തിൽ പോലീസെത്തി ചേരുകയായിരുന്നു .

ഏറ്റവും ഒടുവിലാണ് മകനെ കൊന്ന് പണി നടക്കുന്ന കക്കൂസ് കുഴിയിൽ ഒളിപ്പിച്ചുവെന്ന് നയന തുറന്നു പറഞ്ഞത്

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. ഒടുവിലാണ് മകനെ കൊന്ന കാര്യം അവര്‍ സമ്മതിച്ചത്. എന്നാൽ മൃതദേഹം എവിടെ ഒളിപ്പിച്ചുവെന്ന ചോദ്യത്തിന് മറുപടി പറയാൻ യുവതി വിസമ്മതിച്ചു. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ മൃതദേഹം കുഴിച്ചിട്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ യുവതിയുടെ മൊഴി കള്ളമാണന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയ കൊന്ന ശേഷം കുളത്തിലേക്ക് മൃതദേഹം വലിച്ചെറുഞ്ഞുവെന്ന് യുവതി പറഞ്ഞു . ഇതും നുണയാണെന്ന് മനസിലാക്കിയ പോലീസ് യുവതിയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഏറ്റവും ഒടുവിലാണ് മകനെ കൊന്ന് പണി നടക്കുന്ന കക്കൂസ് കുഴിയിൽ ഒളിപ്പിച്ചുവെന്ന് നയന തുറന്നു പറഞ്ഞത്.

ദൃശ്യം സിനിമയിലെ രംഗമാണ് ഇത്തരത്തിൽ കൊലപാതകം ആസൂത്രണം ചെയ്യാന്‍ കാരണമായതെന്നും നയന സമ്മതിച്ചു. .ഇത്തരത്തിൽ കൊല നടത്തിയാൽ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു വിശ്വാസം .കാമുകനായ യുവാവ് മകനോടൊപ്പം തന്നെ സ്വീകരിക്കില്ലെന്നു പറഞ്ഞതോടെയാണ് നയന മകനെ കൊല്ലാന്‍ തീരുമാനിച്ചത്. കൊലപാതക ശേഷം ജാർഖണ്ഡ് സ്വദേശിയായ യുവാവിനൊപ്പം പോകാനായിരുന്നു പദ്ധതി .

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്