INDIA

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം

വെബ് ഡെസ്ക്

പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. വിമാനത്താവളത്തിന്റെ പുറപ്പെടൽ ടെർമിനലില്‍ വൈകിട്ട് 9.20ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടുത്തമുണ്ടായ ഉടനെ രണ്ട് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തിയതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. വിമാനത്താവളത്തിൽ കറുത്ത പുക മൂടിയതോടെ ജനങ്ങൾ പരിഭ്രാന്തരായെങ്കിലും തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പുക ഉയര്‍ന്നതോടെ കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

ചെക്ക്-ഇൻ ഏരിയ ഡിയിൽ രാത്രി 9:12 ന് ചെറിയ തീയും പുകയും ഉണ്ടായെങ്കിലും, രാത്രി 9:40 ഓടെ അഗ്നിബാധ പൂർണമായും അണച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു, ചെക്ക്-ഇൻ ഏരിയയിൽ പുക സാന്നിധ്യമുള്ളതിനാൽ ചെക്ക്-ഇൻ നടപടികൾ താൽക്കാലികമായി നിർത്തിവച്ചെങ്കിലും ഉടന്‍ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ടാറ്റ ഏറ്റെടുത്തിട്ട് രണ്ടുവർഷം; പരിഷ്കരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയില്‍ പ്രതാപം വീണ്ടെടുക്കാനാകാതെ എയർ ഇന്ത്യ

സമരം ചെയ്തവർക്ക് പിരിച്ചുവിടൽ ഭീഷണി; 25 പേർക്ക് നോട്ടീസ് നല്‍കി എയർ ഇന്ത്യ, വിമാന സര്‍വീസുകൾ വെട്ടിച്ചുരുക്കുന്നു

രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'

ജനാധിപത്യ അനുകൂല 'അരാകൻ ആർമി' വെല്ലുവിളി; മ്യാന്മറില്‍ സൈനികർ നാടുവിടുന്നു

'മോദിജി താങ്കൾ ചെറുതായി പേടിച്ചിട്ടുണ്ടല്ലോ'; അദാനി- അംബാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി