പള്‍സര്‍ സുനി
പള്‍സര്‍ സുനി 
KERALA

നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചതായി തെളിഞ്ഞു

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ പരിശോധിച്ചതായി കണ്ടെത്തല്‍. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നുവെന്നാണ് ശാസത്രീയ പരിശോധനാഫലം വ്യക്തമാക്കുന്നത്. മൂന്ന് ദിവസങ്ങളിലായി മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായാണ് പരിശോധനയില്‍ തെളിയുന്നത്. ഇതോടെ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ മൂന്ന് തവണ കണ്ടു എന്ന് വ്യക്തമായി. മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങള്‍ കണ്ടത്. ഇതില്‍ ഒന്ന് അനുമതിയില്ലാതെയാണ്.

പള്‍സര്‍ സുനിയില്‍ നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രണ്ട് തവണ അനുമതിയോടെ പരിശോധിച്ചിരുന്നു. വിചാരണാ കോടതിയിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഇരിക്കെയുമായിരുന്നു ഈ പരിശോധന. എന്നാല്‍ എറണാകുളം ജില്ലാ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തുറന്നു പരിശോധിച്ചതായി ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ക്രൈംബ്രാഞ്ച് ഡയറക്ടറേറ്റ്

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ, പുതിയ സാഹചര്യത്തില്‍ സമയം നീട്ടി ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. ഇന്നലെയാണ് മെമ്മറി കാര്‍ഡിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍