KERALA

പ്രധാനമന്ത്രിയുടെ പരിപാടിക്കായി ചില്ലകള്‍ മുറിച്ചു; വിശദീകരണം തേടി ഹൈക്കോടതി

നിയമകാര്യ ലേഖിക

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിക്ക് വേണ്ടി തേക്കിന്‍കാട് മൈതാനത്ത് ആല്‍മരത്തിന്‌റെ ചില്ലകള്‍ മുറിച്ച സംഭവത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‌റെ വിശദീകരണം തേടി ഹൈക്കോടതി. തേക്കിന്‍കാട് മൈതാനിയുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കവേ ആല്‍മരത്തിന്‌റെ ചില്ല മുറിച്ച സംഭവം കോടതി ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‌റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചില്ല മുറിച്ചതിന്റെ ദൃശ്യങ്ങളും അഭിഭാഷകന് കൈമാറി.

തുടര്‍ന്നാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ദേവസ്വത്തിന്‌റെ വിശദീകരണം തേടിയത്. പരിപാടിക്ക് സൗകര്യം ഒരുക്കാനാണ് സംഘാടകര്‍ മരച്ചില്ല വെട്ടി മാറ്റിയത്. എന്നാല്‍, സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു വിശദീകരണം. പരിപാടിക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ മരച്ചില്ല മുറിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജനസാഗരത്തിന് നടുവില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത 'സ്ത്രീ ശക്തി നരേന്ദ്ര മോദിക്ക് ഒപ്പം' എന്ന പരിപാടിയോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരാട്ടിത്തിലേക്ക് കടന്നത്. 

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്