KERALA

പാലക്കാട് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേത് തന്നെ; സ്ഥലമുടമ പിടിയില്‍

ദ ഫോർത്ത് - പാലക്കാട്

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേതാണെന്ന് സ്ഥീരീകരണം. പുതുശ്ശേരി സ്വദേശി സതീഷ് (22) കൊട്ടേക്കാട് സ്വദേശി ഷിജിത് (22) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കരിങ്കരപ്പുളളി സെന്റ് സെബാസ്റ്റ്യൻ സ്കൂളിന് സമീപമാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ അനന്തകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

യുവാക്കളുടെ മൃതദേഹം പുറത്തെടുക്കുന്നു

കാട്ടുപന്നികളെ തടയാൻ വെച്ചിരുന്ന വൈദ്യുത കെണിയിൽ കുടുങ്ങിയാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായതെന്നും മൃതദേഹങ്ങൾ പിന്നീട് അവിടെ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് അനന്തകുമാർ പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് തിരഞ്ഞിരുന്നു. ഇവരെ തിരഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ, ഭയന്ന് ഓടുന്നതിനിടയിലാണ് രണ്ട് പേർ വൈദ്യുതി കെണിയിൽ പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ഇതിൽ രണ്ട് പേർ പൊലീസിൽ കീഴടങ്ങിയിരുന്നു. മറ്റുള്ളവർക്കായ്  നടത്തിയ പരിശോധനയിലാണ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. 

രണ്ടാഴ്ചക്കിടെ ഗാസയിൽനിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേർ; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി

ഹ്യൂയ അവശേഷിപ്പിച്ചു പോയൊരു കൊച്ചുതൂവൽ; വില 24 ലക്ഷം!

സ്തനാര്‍ബുദ ചികിത്സയില്‍ 'ഗെയിം ചേഞ്ചര്‍'; വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍

കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം