KERALA

ബ്രൂവറി അഴിമതി കേസ്: വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് എക്സൈസ് ഹൈക്കോടതിയിൽ

നിയമകാര്യ ലേഖിക

ബ്രൂവറി അഴിമതി കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. 2018 ൽ രമേശ് ചെന്നിത്തല നൽകിയ പരാതിയിന്മേലുള്ള നടപടികൾ റദ്ദാക്കണമെന്നാണാവശ്യം. ഫയലുകൾ ഹാജരാക്കാനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറി അനുവദിച്ചതിൽ അഴിമതി ആരോപിച്ചായിരുന്നു ചെന്നിത്തലയുടെ പരാതി. ബ്രൂവറിക്ക് അനുമതി നല്‍കിയ സമയത്തെ സര്‍ക്കാര്‍ ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിര്‍ദേശം നല്‍കിയ വിജിലന്‍സ് കോടതി ഉത്തരവ് നിലവിൽ സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

രമേശ് ചെന്നിത്തലയാണ് ഫയലുകള്‍ വിളിച്ച് വരുത്തണമന്നാവശ്യപ്പെട്ട് കീഴ്ക്കോടതിയെ സമീപിച്ചത്. സാക്ഷിമൊഴി രേഖപെടുത്തുന്ന ഘട്ടമായതിനാല്‍ ഫയലുകള്‍ ഹാജരാക്കണമെന്ന തിരുവന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാർ സമര്‍പ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും