അനില്‍ കെ ആന്റണി
അനില്‍ കെ ആന്റണി 
KERALA

ബിബിസി ഡോക്യുമെന്ററി വിവാദം: അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു

വെബ് ഡെസ്ക്

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണി കോണ്‍ഗ്രസ്സിലെ എല്ലാ പദവികളും രാജിവച്ചു. ബിബിസി ഡോക്യുമെന്റി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെൻ്ററിക്കെതിരെ ട്വിറ്ററിൽ അനിൽ ആൻ്റണി നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു.തുടർന്നാണ് രാജി.കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനർ എഐസിസിയുടെ സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ അടക്കമുള്ള പദവികളാണ് രാജി വെച്ചത്.

ആഭ്യന്തരവിഷയത്തില്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള ഇടപെടലുകള്‍ രാജ്യത്തിന്റെ മതേതര നിലനിൽപിനെ തകർക്കുമെന്നായിരുന്നു ഡോക്യുമെൻ്ററിക്കെതിരായ അനിൽ ആൻ്റണിയുടെ വാദം. തനിക്കെതിരെ മോശം പ്രചാരണം ഉണ്ടായെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നും ആരോപിച്ചാണ് രാജി. ട്വിറ്ററിലൂടെയാണ് രാജി വിവരം അറിയിച്ചത്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ,യൂത്ത് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ,കെ എസ് ശബരീനാഥൻ,വി ടി ബൽറാം അടക്കം നിരവധി കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ അനിൽ ആൻ്റണിയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനാണ് അനില്‍ ആന്റണി.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍