AJAY MADHU
AJAY MADHU
KERALA

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻമന്ത്രി വി എസ് ശിവകുമാറിന് ഇഡി നോട്ടീസ്

ദ ഫോർത്ത് - തിരുവനന്തപുരം

മുന്‍മന്ത്രി വി എസ് ശിവകുമാറിനും പി എയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കേസ്. 20 ന് ഹാജരാകില്ലെന്ന് ശിവകുമാര്‍ പ്രതികരിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിനെതിരെ 2020 ല്‍ വിജിലൻസ് കേസെടുത്തിരുന്നു. മന്ത്രിയായിരുന്ന കാലത്ത് ശിവകുമാർ ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം സ്‌പെഷ്യൽ സെല്ലിനെ ചുമതലപ്പെടുത്തുന്നത്. വിജിലൻസ് എഫ്ഐആറിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിന് ശേഷമാണ് കൊച്ചിയിഷൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

20 ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് ശിവകുമാർ വ്യക്തമാക്കി. ഇ ഡി നോട്ടീസ് പുതിയ കാര്യമല്ലെന്നാണ് ശിവകുമാറിന്റെ പ്രതികരണം. ''എനിക്ക് എതിരെയുണ്ടായിരുന്ന വിജിലന്‍സ് കേസ് ഒരു വര്‍ഷം മുന്‍പ് തന്നെ ഇ ഡിക്ക് നല്‍കിയിരുന്നു. സ്വഭാവിക നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് വിജിലന്‍സ് ഇ ഡിക്കും കേസിന്റെ വിവരങ്ങള്‍ കെെമാറിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും ഇ ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്.'' വി എസ് ശിവകുമാർ ദ ഫോർത്തിനോട് പറഞ്ഞു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും