KERALA

വിജിലൻസ് അന്വേഷണങ്ങൾക്ക് സമയപരിധി നിശ്ചയിച്ച് സർക്കാർ; ഒരു വർഷത്തില്‍ കൂടുതല്‍ അന്വേഷണം നീളില്ല

ദ ഫോർത്ത് - തിരുവനന്തപുരം

വിജിലൻസ് അന്വേഷണങ്ങൾക്ക് സമയ പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ. വിജിലൻസ് കേസുകളുടെ പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുളളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ള മറ്റ് കേസുകള്‍ 12 മാസത്തിനകം തീർക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

ഇതിനുപുറമേ വിജിലൻസ് സംഘം രഹസ്യഅന്വേഷണം, മിന്നൽ പരിശോധന എന്നിവ നടത്തിയാൽ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ട്രാപ്പ് കേസുകൾക്ക് ആറുമാസം. വിജിലൻസ്‌ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ മനോജ് എബ്രഹാം നൽകിയ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്.

ഉത്തരവ് നടപ്പിലാക്കുന്നതോടെ സർക്കാർ ജീവനക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെ കാലങ്ങളായി നീണ്ടുപോകുന്ന കേസുകൾ എളുപ്പത്തിൽ തീർപ്പാക്കാൻ വഴിയൊരുക്കും.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു