KERALA

പി ജയരാജന്‍ വധശ്രമക്കേസ്: എട്ടു പ്രതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

വെബ് ഡെസ്ക്

സിപിഎം നേതാവ് പി ജയരാജനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ എട്ടു പ്രതികളെ വെറുതേവിട്ട് ഹൈക്കോടതി. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നു മുതല്‍ ഒമ്പതു വരെ പ്രതികളായ മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍ കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതേവിട്ടത്. ഇവര്‍ക്കെതിരേ ഗൂഡാലോചനാക്കുറ്റം തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് ഹൈക്കോടതി വിധിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരേ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങള്‍ ഹൈക്കോടതി ഒഴിവാക്കി. കേസിൽ മൂന്ന് ദിവസം കഴിഞ്ഞാണ് എഫ് െഎ ആർ രജിസ്ര്രർ ചെയ്തത്.

ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റ് തെളിവുകളില്ലാത്തതും ചൂണ്ടികാണിച്ചാണ് മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടത്. കേസിലെ അഞ്ച് , എട്ട് പ്രതികൾ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മരണപെട്ടിരുന്നു.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം