കേരള  ഹൈക്കോടതി
കേരള ഹൈക്കോടതി 
KERALA

ഏക്കറിന് 100 രൂപ, അഞ്ചര ഹെക്റ്റർ സർക്കാർ ഭൂമി ക്രിസ്ത്യന്‍ പള്ളിക്ക്; റദ്ദാക്കി ഹൈക്കോടതി

നിയമകാര്യ ലേഖിക

പള്ളിക്ക് വേണ്ടി സർക്കാർ ഭൂമി കൈമാറിയ നടപടി ഹൈക്കോടതി റദ്ദാക്കി. വയനാട് കല്ലോളി സെന്റ്‌ ജോർജ് ഫെറോന പള്ളിക്ക് വേണ്ടിയാണ് 5.5 ഹെക്റ്റർ സർക്കാർ ഭൂമി കൈമാറിയിരുന്നത്. ഏക്കറിന് 100 രൂപ എന്ന നിരക്കിലാണ് ഭൂമി കൈമാറ്റം.

ആദിവാസി മേഖലയിലടക്കം വയനാട് ജില്ലയിൽ നിരവധി പേർക്ക് ഭൂമിയില്ലാത്ത സാഹചര്യം ചൂണ്ടികാട്ടി മാനന്തവാടിയിലെ സാമൂഹിക പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 2015 ലെ പട്ടയമാണ് റദ്ദാക്കിയത്. ഒപ്പം രണ്ട് മാസത്തിനുള്ളിൽ ഭൂമിയുടെ വിപണി മൂല്യം നിശ്ചയlക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.

വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് പള്ളിയുമായി ബന്ധപ്പെട്ടവരോട് സർക്കാർ ചോദിക്കണം. ഇതിന്മേൽ മറുപടി അറിയിക്കാൻ ഒരു മാസം സാവകാശം പള്ളിക്ക് നൽകണം. വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയിറക്കണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി സർക്കാരിന് നൽകിയത്.

തുടർന്നു മൂന്ന് മാസത്തിനുള്ളിൽ യോഗ്യരായവർക്ക് ഭൂമി വിതരണം ചെയ്യണം. ഇനി വിപണി വില നൽകി ഭൂമി പള്ളി വാങ്ങുകയാണെങ്കിൽ ,ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. 8 മാസത്തിനുള്ളിൽ നടപടി റlപ്പോർട്ട് സർക്കാർ ഹൈക്കോടതlയിൽ സമർപ്പിക്കണം.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍