വിഴിഞ്ഞം സമരപ്പന്തല്‍
വിഴിഞ്ഞം സമരപ്പന്തല്‍ ഫയല്‍
KERALA

വിഴിഞ്ഞത്തെ സമരപന്തൽ പൊളിച്ചേ മതിയാകൂ; ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

വെബ് ഡെസ്ക്

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ കോടതി ഉത്തരവ് നടപ്പാക്കിയേ തീരുവെന്ന് ഹൈക്കോടതി. നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തരവുണ്ടായിട്ടും ഒന്നും നടപ്പിലായില്ലെന്ന് ഹർജിക്കാർ ആവർത്തിച്ചതോടെയാണ് കോടതി വീണ്ടും നിർദേശം നൽകിയത്. അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സമരപ്പന്തലിൽ ഗർഭിണികളും വൃദ്ധരുമുള്ളതിനാൽ പൊളിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ എത്തിയാൽ തടയില്ലെന്ന് സമര സമിതിയും ഇതുവരെ വാഹനങ്ങളൊന്നും വന്നിട്ടില്ലെന്ന് സർക്കാരും അറിയിച്ചു. കേന്ദ്ര സേനയെ ആവശ്യമാണെങ്കിൽ സംസ്ഥാന സർക്കാരാണ് മുൻകൈയെടുക്കേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കി. ക്രമസമാധാന ചുമതലയുളള എഡിജിപി വഴിയാണ് ഇക്കാര്യം അറിയിക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം കാരണം തുറമഖ നിർമാണം പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്നും കോടതി ഇടപെടൽ വേണമെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തിൽ പ്രദേശത്തെ തടസങ്ങൾ ഉടൻ നീക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസവും നിർദേശം നൽകിയിരുന്നു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ