KERALA

'തത്കാലം പിഴയില്ല'; ഇരുചക്ര വാഹനത്തിൽ ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് കേന്ദ്ര സർക്കാർ തീരുമാനം വരുംവരെ ഇളവ്

ദ ഫോർത്ത് - തിരുവനന്തപുരം

12 വയസില്‍ താഴെയുള്ള ഒരു കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രനിലപാട് അറിഞ്ഞശേഷമാകും സംസ്ഥാനം അന്തിമ തീരുമാനമെടുക്കുക.

രണ്ട് പേർക്ക് പുറമെ 12 വയസിന് താഴെയുള്ള ഒരു കുട്ടിയാണ് കൂടെയുള്ളതെങ്കില്‍ ഇളവ് ലഭിക്കുന്ന തരത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചത്. ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് പുറമേ കുട്ടിയെയും കൂട്ടി യാത്രചെയ്യുന്നതില്‍ ഇളവ് സാധ്യമല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് വ്യക്തമാക്കിയിരുന്നു. പത്ത് വയസ് വരെയുള്ള കുട്ടികളെ മൂന്നാം യാത്രക്കാരനായി കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ എളമരം കരീം എം പിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. എംപിക്ക് മറുപടി നല്‍കിയെങ്കിലും ഇതുവരെ സംസ്ഥാനത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് പിഴയീടാക്കില്ലെന്ന താത്കാലിക തീരുമാനത്തിലേയ്ക്കെത്തിയത്.

നാളെ രാവിലെ 8 മണി മുതല്‍ എ ഐ ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കിത്തുടങ്ങും. സംസ്ഥാനത്ത് സ്ഥാപിച്ച 726 ക്യാമറകളില്‍ 692എണ്ണം പ്രവര്‍ത്തന സജ്ജമാണെന്ന് സാങ്കേതിക പഠനം നടത്തിയ വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കിയതായും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ ഉദ്ഘാടനം ചെയ്ത ശേഷം നിയമലംഘനങ്ങള്‍ അന്‍പത് ശതമാനത്തോളം കുറഞ്ഞുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്