KERALA

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഇന്ന് വൈകുന്നേരം ഡോക്ടര്‍മാരെ രോഗി ആക്രമിച്ചത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ രോഗി പ്രകോപനമില്ലാതെ ഡോക്ടര്‍മാരെ കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ബാലരാമപുരം സ്വദേശി സുധീറിനെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണങ്ങളില്‍ കനത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സില്‍ ഇന്നലെയാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. ഇതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്ക് നേരേ വീണ്ടും ആക്രമണം ഉണ്ടായത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴു വര്‍ഷം വരെ പരമാവധി ശിക്ഷ ലഭിക്കുന്ന നിലയിലാണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലെ അതിക്രമങ്ങളില്‍ ആറ് മാസവും കുറഞ്ഞ ശിക്ഷ ലഭിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേയുള്ള വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടു കൂടിയോ ശിക്ഷ അനുഭവിക്കണം. ആശുപത്രിയില്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ക്ക് ആറ് ഇരട്ടി വരെ പിഴയീടാക്കും. നഴ്‌സിങ് കോളജുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരും.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും