KERALA

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്: പോളിങ് സാമഗ്രികള്‍ തുറന്ന കോടതിയിൽ പരിശോധിക്കും

നിയമകാര്യ ലേഖിക

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് സീൽ ചെയ്ത തിരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്ന് ഹൈക്കോടതി. അടുത്ത വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിശോധന നടത്താനും കോടതി നിർദേശം നൽകി. പോസ്റ്റൽ ബാലറ്റുകളടങ്ങുന്ന പെട്ടികൾ കക്ഷികൾ ഹൈക്കോടതിയിലെത്തി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. എന്നാല്‍ പെട്ടികള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ രണ്ട് പെട്ടികളും ഒപ്പമുണ്ടായിരുന്നു പ്ലാസ്റ്റിക് കവറും മാത്രമാണ് പരിശോധിക്കാനായത്. പ്ലാസ്റ്റിക് കവറിൽ സിഡിയും പെൻ ഡ്രൈവുമാണ് ഉണ്ടായിരുന്നത്. ഇടത് സ്ഥാനാർഥിയും ഹര്‍ജിക്കാരനുമായ കെപിഎം മുസ്തഫയും നജീബ് കാന്തപുരം എംഎൽഎയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും അഭിഭാഷകരും പെട്ടികൾ പരിശോധിക്കാൻ കോടതിയിൽ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഹര്‍ജി ഇന്ന് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് പരിഗണനക്കെടുത്തപ്പോൾ ബാലറ്റുകളടക്കം പരിശോധിക്കാൻ കക്ഷികൾ അനുമതി തേടുകയായിരുന്നു.

348 പോസ്റ്റൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുന്നതായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കെപിഎം മുസ്തഫ തെരഞ്ഞെടുപ്പ് ഹര്‍ജി നൽകിയിരിക്കുന്നത്. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൊതു തിരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം വിജയിച്ചത്. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ നേരത്തെ സിംഗിൾ ബെഞ്ച് അധികൃതരോട് നിർദേശിച്ചിരുന്നു.

എന്നാൽ, ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് വ്യക്തമാക്കി പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ടു നൽകി. ശേഷിച്ചവ ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കേസ് പരിഗണനയിലിരിക്കെ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ കോടതിയുടെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് നജീബ് കാന്തപുരവും ഹർജി നൽകുകയായിരുന്നു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിന് തയാർ'; ജഡ്ജിമാരുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

കോൺഗ്രസ്-സിപിഎം സഖ്യവും ബിജെപിയും മഹുവയെ തോൽപ്പിക്കുമോ?

'സ്വേച്ഛാധിപത്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കണം, സുപ്രീം കോടതിക്ക് നന്ദി'; ജയിൽമോചിതനായതിനു പിന്നാലെ കെജ്‌രിവാള്‍

IPL 2024|അഹമ്മദാബാദില്‍ 'ഡബിള്‍' സെഞ്ച്വറിയുമായി ഗുജറാത്ത് ടെറ്റന്‍സ്, ശകതം നേടി ഓപ്പണേഴ്‌സ് ഗില്ലും സുദര്‍ശനും

കെജ്‌രിവാൾ ജയിൽമോചിതൻ, പുറത്തിറങ്ങുന്നത് 50 ദിവസത്തിനുശേഷം; ആഹ്ളാദം പങ്കിട്ട് എഎപി പ്രവർത്തകർ