KERALA

ഏകവ്യക്തി നിയമം: സിപിഎം സെമിനാറില്‍ സമസ്ത പങ്കെടുക്കും, ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്ന് മുത്തുക്കോയ തങ്ങൾ

വെബ് ഡെസ്ക്

ഏകവ്യക്തി നിയമത്തിൽ സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഏകവ്യക്തി നിയമം സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും യോജിച്ച് പ്രവര്‍ത്തിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ഇതിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. എന്നാല്‍ സെമിനാറിന്റെ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ.

ഏകവ്യക്തി നിയമം സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും യോജിച്ച് പ്രവര്‍ത്തിക്കും

ഏക സിവിൽ കോഡ് വിഷയത്തിൽ വൈകാരികമായ എടുത്ത് ചാട്ടത്തിന് സമസ്ത മുതിരില്ല. വിഷയത്തിൽ കേരളത്തിലെ ഏത് രാഷ്ട്രീയ പാർട്ടികളുമായും, മതനേതാക്കന്മാരുമായും സംഘടനകളുമായും സഹകരിക്കും. പൗരത്വ ബില്ലിൽ സ്വീകരിച്ച അതേ സമീപനമാണ് ഈ വിഷയത്തിൽ സമസ്തക്കുള്ളതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്റെ സംഘാടക സമിതിയിൽ വൈസ് ചെയർമാനായി തുടരണോ എന്നത് സമസ്ത നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സമസ്ത നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തില്‍ മുസ്ലീം ലീഗ് കൂടുതല്‍ സമ്മര്‍ദത്തിലാകും. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ മുസ്ലിം ലീഗിനെ ക്ഷണിക്കുകയും കോൺഗ്രസിനെ ഒഴിവാക്കുകയും ചെയ്തതിനെ തുടർന്ന് ലീ​ഗിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നു വന്നിരുന്നത്. എംകെ മുനീറും കെഎം ഷാജിയും അടക്കമുളള സിപിഎമ്മിനെ പരസ്യമായി വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.

വിഷയത്തിൽ സിപിഎം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ഇരട്ടത്താപ്പാണ് സിപിഎമ്മിനെനന്നുമായിരുന്നു ഇരുവരും വിമർശനം ഉയർത്തിയിരുന്നത്. അതേ സമയം, സിപിഎമ്മിന്റെ ക്ഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണോയെന്ന് പരിശോധിച്ച് തീരുമാനമെക്കുമെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയത്.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്