KERALA

പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നു ഗര്‍ഭം ധരിച്ച പന്ത്രണ്ടുകാരിയുടെ ഗര്‍ഭം അലസിപ്പിക്കണം; അനുമതി തള്ളി ഹൈക്കോടതി

നിയമകാര്യ ലേഖിക

പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നു ഗര്‍ഭം ധരിച്ച പന്ത്രണ്ട് വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 34 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരനില്‍ നിന്നു പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വളരെ വൈകിയാണ് വീട്ടുകാരറിഞ്ഞതെന്നും അതിനാല്‍ ഗര്‍ഭാവസ്ഥ തുടരാനാവില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ 34 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭം അലസിപ്പിക്കാനാവില്ലെന്നും ഗര്‍ഭസ്ഥ ശിശുവിന് പ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് നല്‍കി. ഇതിന്‌റെ അടിസ്ഥാനത്തിലാണ് ഗര്‍ഭം അലസിപ്പിക്കാന്‍ ഉത്തരവിടാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ശാരീരികമായും മാനസികമായുമുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 34 ആഴ്ച വളര്‍ച്ചയെത്തിയതിനാല്‍ രണ്ടാഴ്ചകൂടി കഴിഞ്ഞതിന് ശേഷം സാധാരണ പ്രസവമാണോ ഓപ്പറേഷനാണോ വേണ്ടതെന്ന് പരിശോധിച്ച് മെഡിക്കല്‍ ടീമുമായി ആലോചിച്ച് ഹര്‍ജിക്കാര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് സുപ്രണ്ട് ആവശ്യമായ സഹായം ഒരുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍