KERALA

സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

വെബ് ഡെസ്ക്

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം സര്‍‌ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടാന്‍ പ്രതിപക്ഷം. വാര്‍ഷിക ദിനത്തെ വഞ്ചനാ ദിനമായി ആചരിച്ച് സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധം സംഘടിപ്പിച്ചാണ് യുഡിഎഫ് സമര മുഖം കടുപ്പിക്കുന്നത്. പത്ത് മണിയോടെ സെക്രട്ടേറിയറ്റ് പൂര്‍ണമായി വളയാനാണ് തീരുമാനം. ഉപരോധം ഉച്ചവരെ തുടരും.

പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂര്‍ണമായി വളയും

സർക്കാരിന്റെ നയങ്ങൾ ജനദ്രോഹകരമെന്ന് കുറ്റപ്പെടുത്തിയാണ് സമരം. സർക്കാരിനെതിരെയുള്ള കുറ്റപത്രവും സമരത്തിൽ അവതരിപ്പിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സമരം ഉദ്ഘാടനം ചെയ്യുക.

ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ തുടങ്ങിയ രാപ്പകല്‍ സമരവും തുടരുന്നുണ്ട്. അഴിമതി, ഭരണത്തകർച്ച തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി സംഘടിപ്പിച്ചിരിക്കുന്ന രാപ്പകൽ സമരം രാവിലെ 10 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും.

രണ്ടാം വാര്‍ഷിക ആഘോഷവും പ്രതിഷേധ പരിപാടികളുടെയും പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കനത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരത്ത് പാര്‍ക്കിങ് പാടില്ല. പാളയം, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ഡ്, എന്നിവടങ്ങളിലും ഗതാഗത നിയന്ത്രണമുണ്ട്.രാവിലെ ആറ് മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങിയിരുന്നു.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ