KERALA

20 രൂപയുടെ ഊണും മുടങ്ങുമോ?; ഒരുവര്‍ഷമായി ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നൽകാതെ സര്‍ക്കാർ

കെ ആർ ധന്യ

"ഒരു വർഷമായി സബ്സിഡി കിട്ടിയിട്ട്. കടം വാങ്ങിയും പലിശയ്ക്കെടുത്തുമാണ് ഇത് നടത്തിക്കൊണ്ട് പോവുന്നത്. അടയ്ക്കേണ്ടിവരുമെന്ന അവസ്ഥയാണ്" - ജനകീയ ഹോട്ടൽ നടത്തിപ്പുകാരായ സ്ത്രീകളുടെ പ്രതിസന്ധി ഈ വാക്കുകളിൽ ഒതുങ്ങുന്നതല്ല.

20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ കേരളത്തിൽ വലിയ തോതിൽ പ്രശംസിക്കപ്പെട്ട മുന്നേറ്റമായിരുന്നു. ആയിരക്കണക്കിന് സ്ത്രീകൾക്ക് തൊഴിൽ, വിലക്കയറ്റനാളുകളിലും ചുരുങ്ങിയ ചെലവിൽ ഭക്ഷണം അങ്ങനെ നിരവധി പ്രത്യേകതകൾ ഈ പദ്ധതിക്കുണ്ട്. എന്നാൽ ജനകീയ ഹോട്ടലുകൾ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒരു ഊണിന് സർക്കാർ നൽകിയിരുന്ന 10 രൂപ സബ്സിഡി ഒരു വർഷമായി മുടങ്ങിയിട്ട്. 30 കോടിരൂപയാണ് ഇതുവരെ സർക്കാർ നൽകാനുള്ളത്. പല ജില്ലകളിലും മൂന്നിലൊന്ന് ജനകീയ ഹോട്ടലുകൾ അടച്ചു. പ്രതിസന്ധി തുടർന്നാൽ ബാക്കിയുള്ളവയ്ക്കും പൂട്ടിടേണ്ടി വരുമെന്ന ആശങ്കയാണ് നടത്തിപ്പുകാർക്ക്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ