Science

ശ്രീഹരിക്കോട്ടയിലെ ആ കൗണ്ട്ഡൗണ്‍ ശബ്ദം ഇനിയില്ല; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എൻ വളര്‍മതി അന്തരിച്ചു

വെബ് ഡെസ്ക്

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെ വിക്ഷേപണ കൗണ്ട്ഡൗണിന് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എൻ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചാണ് അന്ത്യം. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 യിലായിരുന്നു വളര്‍മതി അവസാനമായി കൗണ്‍ഡൗണ്‍ പറഞ്ഞത്. തമിഴ്‌നാട് അരിയനല്ലൂര്‍ സ്വദേശിയായ വളര്‍മതി ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ റേഞ്ച് ഓപ്പറേഷന്‍ വിഭാഗം മാനേജരായിരുന്നു.

ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഡോ. പി വി വെങ്കിടകൃഷ്ണന്‍ എക്‌സിലൂടെയാണ് വളര്‍മതിയുടെ വിയോഗവാര്‍ത്ത അറിയിച്ചത്. '' ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്ഡൗണുകള്‍ക്ക് ഇനി വളര്‍മതി മാഡത്തിന്റെ ശബ്ദമുണ്ടാകില്ല, ചന്ദ്രയാന്‍-3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗണ്‍. അപ്രതീക്ഷിതമായ വിയോഗം, വല്ലാതെ വിഷമം തോന്നുന്നു. പ്രണാമം'' അദ്ദേഹം കുറിച്ചു.

1984 ല്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്ന വളര്‍മതി നിരവധി ദൗത്യങ്ങളില്‍ ഭാഗമായിരുന്നു. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1 ന്റെ പ്രൊജക്ട് ഡയറക്ടറുമായിരുന്നു അവര്‍. 2012 ഏപ്രിലില്‍ റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചു. കൂടാതെ 2015 ല്‍ മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ പേരില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരവും വളര്‍മതിക്ക് ലഭിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ റിസര്‍ച്ച് കോംപ്ലക്‌സില്‍ നിന്ന് 2016ല്‍ ശ്രീഹരിക്കോട്ടയിലെത്തിയ വളര്‍മതി പിഎസ്എല്‍വി സി39 മുതലുള്ള 29 ദൗത്യങ്ങളില്‍ പങ്കാളിയായി.

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്