SPORT

ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത: ഡൽഹി ഹൈക്കോടതി വിധി ജൂലൈ 29 ന്

വെബ് ഡെസ്ക്

ബജ്‌രംഗ്‌ പൂനിയയെയും, വിനേഷ് ഫോഗാട്ടിനും ട്രയല്‍സ് നടത്താതെ ഏഷ്യന്‍ ഗെയിംസിന് നേരിട്ട് യോഗ്യത നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി അടുത്തയാഴ്ച വിധി പറയും. അണ്ടർ 20 ലോക ചാമ്പ്യൻ ആന്റിം പംഗലും അണ്ടർ 23 ഏഷ്യൻ ചാമ്പ്യൻ സുജീത് കൽക്കലും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സുബ്രഹ്മോണ്യം പ്രസാദ് അധ്യക്ഷനായ ബെഞ്ച് ജൂലൈ 29 ശനിയാഴ്ച വിധി പറയുക. മികച്ച താരങ്ങൾ ആരാണെന്ന് കണ്ടെത്തുകയല്ല കോടതിയുടെ ശ്രമമെന്നും പകരം ഏഷ്യൻ ഗെയിംസിലേക്കുള്ള സെലക്ഷൻ നടപടിക്രമങ്ങൾ അഡ്‌ഹോക്ക് കമ്മിറ്റി പാലിച്ചോ ഇല്ലയോ എന്നത് കണ്ടെത്താനാണ് ശ്രമിക്കുകയെന്നും ബെഞ്ച് വ്യക്തമാക്കി.

65, 53 കിലോഗ്രാം വിഭാഗങ്ങളിൽ മുന്‍ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും. എന്നാല്‍ ഈ വര്‍ഷം ഈ വിഭാഗത്തില്‍ ഒരു മത്സരത്തില്‍ പോലും ഇവര്‍ ഗോദയിലിറങ്ങിയിട്ടില്ല. ആ സാഹചര്യത്തില്‍ ട്രയല്‍സ് പോലും ഒഴിവാക്കി ഇവര്‍ക്ക് മാത്രം നേരിട്ട് യോഗ്യത നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ ആന്റിം പംഗലും സുജീത് കൽക്കലും അഭിഭാഷകരായ ഹൃഷികേശ് ബറുവ, അക്ഷയ് കുമാർ എന്നിവർ മുഖേന ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ബാക്കിയുള്ള എല്ലാ ഗുസ്തി താരങ്ങൾക്കും ജൂലൈ 22, 23 തീയതികളിൽ നടക്കുന്ന ട്രയൽസിലൂടെ മാത്രമേ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സാധിക്കുകയുള്ളു.ഇതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്