CRICKET

CWC2023| ഇത് തോല്‍വികളുടെ 'ചാംപ്യന്‍മാര്‍'; ഇംഗ്ലണ്ടിന് ആറാം തോല്‍വി, ഓസ്‌ട്രേലിയയുടെ വിജയം 33 റണ്‍സിന്

വെബ് ഡെസ്ക്

അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ്ക്ക് എതിരേ ഇംഗ്ലണ്ടിന് 33 റണ്‍സിന്റെ പരാജയം. നിലവിലെ ചാംപ്യന്‍മാരുടെ ആറാം തോല്‍വിയാണ് ഇത്. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 253 റണ്‍സേ നേടാന്‍ ആയുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെയാണ് ഇംഗ്ലണ്ട് പരാജയം രുചിച്ചത്.

ഡേവിവ് മലന്‍ (50), ബെന്‍ സ്റ്റോക്‌സ് (64), മൊയിന്‍ അലി (42) എന്നിവര്‍ നാണക്കേടില്‍ നിന്ന് ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാന ഓവറുകളില്‍ ക്രിസ് വോക്‌സും ആദില്‍ റഷീദും മികച്ച പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

ഓസ്‌ട്രേലിയ്ക്കു വേണ്ടി ആദം സാംബ മൂന്നു വിക്കറ്റും കമ്മിന്‍സ്, സാറ്റാര്‍ക്, ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ തുടക്കം മോശമായിരുന്നു. 11 റണ്‍സ് എടുത്ത ട്രാവിസ് ഹെഡിനേയും 15 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറേയും ഇംഗ്ലണ്ട പേസര്‍ ക്രിസ് വോക്‌സ് മടക്കി.

എന്നാല്‍, പിന്നീട് സ്റ്റീവ് സ്മിത്തും (44) മാര്‍നസ് ലബുഷാഗ്‌നെയും (71) ചേര്‍ന്ന് നേടിയ 75 റണ്‍സ് കൂട്ടുകെട്ടിന്റെ അടിത്തറയിലാണ് 286 എന്ന മാന്യമായ ടോട്ടല്‍ ഓസ്‌ട്രേലിയ പടുത്തിയര്‍ത്തിയത്. കാമറൂന്‍ ഗ്രീന്‍ (47), മാര്‍ക്കസ് സ്റ്റോയിനസ് (35) ആദം സാമ്പ (29) എന്നിവരും ടീമിന്റെ ടോട്ടലിന് കരുത്തുപകര്‍ന്നു. ഇംഗ്ലണ്ടിനായ വോക്‌സ് നാലു വിക്കറ്റും മാര്‍ക്ക് വുഡ് ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. ലിവിങ്സ്റ്റണും വില്ലിയും ഒരോ വിക്കറ്റ് വീഴ്ത്തി.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ