CRICKET

ടി20 ലോകകപ്പ് : സിംബാബ്‌വെയെ തോൽപ്പിച്ച് വെസ്റ്റിന്‍ഡീസ്‌

വെബ് ഡെസ്ക്

ടി20 ലോകകപ്പിൽ സൂപ്പർ 12 പ്രതീക്ഷകൾ സജീവമാക്കി വെസ്റ്റ് ഇൻഡീസ്. ഇന്ന് നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 31 റൺസിന് പരാജയപ്പെടുത്തി. നാല് വിക്കറ്റുകൾ നേടിയ അല്‍സാരി ജോസഫാണ് കളിയിലെ താരം.

ഇതോടെ ഗ്രൂപ്പ് ബിയിലെ അടുത്ത മത്സരം എല്ലാവർക്കും നിർണായകമായി. ജയിക്കുന്ന ടീമിന് സൂപ്പർ 12ലേക്ക് മുന്നേറാം. ഗ്രൂപ്പിൽ എല്ലാ ടീമുകൾക്കും രണ്ട് പോയിന്റാണുള്ളത്. വിന്‍ഡീസിന്‌ അയര്‍ലന്‍ഡും, സിംബാബ്‌വെയ്ക്ക് സ്‌കോട്ട്‌ലന്‍ഡുമാണ് അടുത്ത മത്സരത്തിൽ എതിരാളി. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് അടുത്ത റൗണ്ടിൽ കടക്കുക.

ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എടുത്തു.ഓപ്പണർ ജോൺസൺ ചാൾസ് 45 (36), റോവ്മാൻ പവൽ 28 (21), അകേൽ ഹൊസൈൻ 23 (18) എന്നിവരാണ് പ്രധാന സ്കോറർമാർ. സിംബാബ്‌വെയ്ക്കായി സിക്കന്ദർ റാസ മൂന്നും മുസാറബാനി രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ 18 .2 ഓവറിൽ 122 റൺസിന് എല്ലാവരും പുറത്തായി. 22 പന്തിൽ 29 റൺസെടുത്ത ലൂക്ക് ജോങ്‌വെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറർ. വിന്‍ഡീസിനായി നാലോവറിൽ 16 റൺസ് വിട്ട്കൊടുത്താണ് അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തിയത്. ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റ് നേടി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ വിന്‍ഡീസ് സ്‌കോട്ട്‌ലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ