FOOTBALL

പെലെയുടെ റെക്കോഡ് തകര്‍ത്ത് നെയ്മര്‍; രാജ്യത്തിന്റെ ടോപ് സ്‌കോറര്‍, ബൊളിവിയയെ തകര്‍ത്തത് 5-1ന്

വെബ് ഡെസ്ക്

അന്താരാഷ്ട്ര മത്സരങ്ങളില്‍ ബ്രസീലിനായി ഏറ്റവും അധികം ഗോള്‍ നേടുന്ന താരമെന്ന ബഹുമതി ഇനി നെയ്മറിന് സ്വന്തം. ഫുട്‌ബോള്‍ ഇതിഹാസം പെലയുടെ പേരുള്ള റെക്കോഡാണ് നെയ്മര്‍ മറികടന്നത്.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയയെ സ്വന്തം തട്ടകത്തില്‍ 5-1ന് തകര്‍ത്തപ്പോള്‍ നെയ്മര്‍ നേടിയത് ഇരട്ടഗോള്‍. പെലയുടെ 77 ഗോള്‍ റെക്കോഡ് ഇതോടെ 79 ഗോളുകള്‍ നേടിയ നെയ്മര്‍ സ്വന്തം പേരിലാക്കി. 52 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് നെയ്മര്‍ തിരുത്തിയത്.

പരുക്കില്‍ നിന്ന് മോചിതനായ ശേഷം മിന്നുന്ന പ്രകടനമാണ് നെയ്മറില്‍ നിന്നുണ്ടായത്. 61ാം മിനിറ്റലും ഇന്‍ജുറി ടൈംമിലും ആയിരുന്നു നെയ്മറിന്റെ ഗോളുകള്‍. ആദ്യ ഗോള്‍ നേട്ടത്തില്‍ തന്നെ നെയ്മര്‍ പെലെയുടെ റെക്കോര്‍ഡ് തിരുത്തിയിരുന്നു. 62 ഗോളുകള്‍ സ്വന്തമായുള്ള റൊണാള്‍ഡോ ആണ് ബ്രസീലിന്റെ വ്യക്തിഗത ഗോള്‍ നേട്ടത്തില്‍ മൂന്നാമത്. റൊമാരിയോ (55), സികോ (48) എന്നിവാണ് പിന്നില്‍.

ബ്രസീല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി

അതേസമയം, നെയ്മറെ കൂടാതെ റോഡ്രിഗോയും ബൊളീവിയക്ക് എതിരേ രണ്ടു ഗോളുകള്‍ നേടി. റാഫീന്യ ബ്രസീലിനായി ഒരു ഗോള്‍ സ്‌കോള്‍ ചെയ്തപ്പോള്‍ വിക്ടര്‍ അബെഗ്രോ ആണ് ബൊളീവിയക്കായി ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഗോള്‍ ശരാശരിയില്‍ മുന്നില്‍ എത്തിയ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ