ഫോട്ടോ- അജയ് മധു
ഫോട്ടോ- അജയ് മധു
SPORT

ഇതാ കാണു, ത്രസിപ്പിച്ച് ബ്ലാസ്റ്റേഴ്സ് - ചിത്രങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ആവേശപ്പോരാട്ടത്തില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍ ഇരുടീമുകളും 1-1 എന്ന നിലയിലായിരുന്നു. ഒഡീഷയ്ക്കു വേണ്ടി ഡീഗോ മൗറീഷ്യോ ലീഡ് നേടിയപ്പോള്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിത്രി ഡയമെന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്.

രണ്ടാം പകുതിയില്‍ കളി വരുതിയിലാക്കി ബ്ലാസ്റ്റേഴ് തിരിച്ചെത്തി. ദിമിത്രി ഡയമന്റക്കോസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. 10

മത്സരങ്ങളുടെ വിലക്കിന് ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു കൊച്ചിയില്‍ നടന്നത്.

ലോങ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതിലുള്ള ഒഡിഷ പ്രതിരോധനിരക്കാരന്റെ പിഴവ് മുതലെടുത്ത ലൂണ വലതുമൂലയില്‍ നിന്ന് ചിപ്പിലൂടെ ബോള്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ലീഗിലെ മൂന്നാം ജയമാണ് ഒഡിഷയ്‌ക്കെതിരേ സ്വന്തമാക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ ഏഴാം സ്ഥാനത്താണ് ഒഡിഷ.

വിലക്കു മാറി തിരിച്ചുവന്ന പ്രിയ കോച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ഉജ്ജ്വല ജയത്തോടെ വരവേല്‍പ് നല്‍കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

നനഞ്ഞ തുടക്കമായിരുന്നു മത്സരത്തിന്റേത്. കായികക്ഷമത കൂടുതല്‍ തോന്നിച്ച ഒഡീഷ താരങ്ങള്‍ പന്തടക്കത്തിനൊപ്പം അല്‍പം കൈയൂക്കും പുറത്തെടുത്തതോടെ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ എതിരാളികളുടെ പ്രതിരോധപ്പൂട്ടില്‍ ഞെരുങ്ങി

മൗറീഷ്യോ എടുത്ത സ്‌പോട്ട് കിക്ക് സമര്‍ഥമായി തട്ടിയകറ്റിയ സച്ചിന്‍ സുരേഷ് ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി.

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

ഡെങ്കിപ്പനി സാധ്യത കൂട്ടുന്ന കാലാവസ്ഥാവ്യതിയാനം; രോഗം വന്നവര്‍ക്കും വരാത്തവര്‍ക്കും വേണം ശ്രദ്ധ, പനി അവഗണിക്കരുത്