SPORT

ചരിത്രം കുറിക്കാനാകാതെ ബൊപ്പണ്ണ; യുഎസ് ഓപ്പണ്‍ ഫൈനലില്‍ റാം-സാലിസ്ബറി സഖ്യത്തോട് തോല്‍വി

വെബ് ഡെസ്ക്

ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപ്പണ്‍ 2023 പുരുഷ ഡബിള്‍സ് ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങി രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്ഡണ്‍ സഖ്യം. അമേരിക്കയുടെ രാജീവ് റാം, യുണൈറ്റഡ് കിങ്ഡത്തിന്റെ ജോ സാലിസ്ബറി സഖ്യത്തിനോട് 6-2, 3-6, 4-6 എന്നീ സ്‌കോറുകള്‍ക്കാണ് ബൊപ്പണ്ണയും എബ്ഡണും പരാജയപ്പെട്ടത്.

43കാരനായ ബൊപ്പണ്ണ ഓപ്പണിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്റ് സ്ലാം ചാമ്പ്യനാകാന്‍ കൊതിച്ചിരുന്നുവെങ്കിലും ആര്‍തര്‍ ആഷേ സ്റ്റേഡിയത്തിലെ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

അതേസമയം തുടര്‍ച്ചയായി മൂന്നാം തവണയും യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ടീമായി രാജീവ് റാമും സാലിസ്ബറിയും മാറി.

രണ്ടാം തവണയാണ് ബൊപ്പണ്ണ യുഎസ് ഓപ്പണ്‍ ഫൈനലില്‍ മത്സരിക്കുന്നത്. ഇതിന് മുമ്പ് 2010ലെ ഫൈനലില്‍ ബ്രയാന്‍ സഹോദരന്‍മാരോടൊപ്പമുള്ള ഫൈനലില്‍ പാകിസ്ഥാന്‍ പങ്കാളിയായ ഐസം ഉല്‍ ഹഖ് ഖുറേഷിയോടൊപ്പമായിരുന്നു മത്സരം.

കൂടാതെ 2017ലെ ഫ്രഞ്ച് ഓപ്പണില്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിരുന്നു.

ബൊപ്പണ്ണയും എബ്ഡനും അവര്‍ ആഗ്രഹിച്ച രീതിയില്‍ തന്നെ കളി തുടങ്ങുകയും എതിരാളികളെ നേരിടുകയും ചെയ്തു. ആദ്യ സെറ്റ് അനായാസം മുന്നേറാന്‍ ഇരുവര്‍ക്കും സാധിച്ചു. 6-2നാണ് ആദ്യ സെറ്റ് ബൊപ്പണ്ണയും എബ്ഡനും പിടിച്ചെടുത്തത്. രണ്ടാം സെറ്റില്‍ തിരിച്ച് വരവ് നടത്തിയ റാം സാലിസ്ബറി സഖ്യം 6-3ന് വിജയിച്ചു.

ഇരു സഖ്യവും ഓരോ സെറ്റ് നേടിയതോടെ മൂന്നാം സെറ്റ് കടുത്ത പോരാട്ടമായിരുന്നു. ആദ്യം ബൈാപ്പണ്ണ സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും 4-6ന് തോല്‍വി സമ്മതിക്കുകയായിരുന്നു.

സെമിയില്‍ എതിരാളികളായ മഹൂത് പിയറി-ഹ്യൂഗ്സ് ഹെര്‍ബര്‍ട്ട് ഫ്രാന്‍സ് സഖ്യത്തെ തോല്‍പ്പിച്ചാണ് ബൊപ്പണ്ണ എബ്ഡണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ