HEALTH

പ്രസവശേഷം സ്ത്രീകളില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി ലാന്‍സെറ്റ് പഠനം

വെബ് ഡെസ്ക്

പ്രസവത്തിനുശേഷം സ്ത്രീകളില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ലോകത്താകമാനം ഓരോവര്‍ഷവും കുറഞ്ഞത് 40 ദശലക്ഷം സ്ത്രീകള്‍ പ്രസവാനന്തര പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

ബാധിച്ച മൂന്നിലൊന്ന് സ്ത്രീകളിലും ലൈഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നതായി കണ്ടെത്തി. ഇതില്‍ 32 ശതമാനം സ്ത്രീകളും നടുവേദന അനുഭവിക്കുന്നുണ്ടായിരുന്നു.

പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്ന മറ്റ് ലക്ഷണങ്ങളില്‍ അനിയന്ത്രിതമായ മൂത്രമൊഴിക്കല്‍ (8-31%), ഉത്കണ്ഠ (9-24%), വിഷാദം (11-17%), പെരിനിയല്‍ വേദന (11%) എന്നിവ ഉള്‍പ്പെടുന്നതായി ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഗവേഷകരുടെ അന്താരാഷ്ട്ര സംഘത്തിന്‌റെ പഠനത്തില്‍ പറയുന്നു. പ്രസവത്തിനുശേഷം മാസങ്ങളോ വര്‍ഷങ്ങളോ ഈ അവസ്ഥ തുടരുന്നുണ്ട്.

ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തുമുള്ള ഫലപ്രദമായ പരിചരണം അപകടസാധ്യതകള്‍ കണ്ടെത്തുന്നതിനും ജനനത്തിനു ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും, പ്രത്യേകിച്ച് മാതൃമരണനിരക്ക് സ്ഥിരമായി ഉയര്‍ന്ന തോതിലുള്ള രാജ്യങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കാം.

പ്രസവം സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ വൈകാരികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പല അവസ്ഥകളും തിരിച്ചറിയപ്പെടുകയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ഗവേഷകനായ ഡോ. പാസെല്‍ അലോട്ടെ പറയുന്നു.

ഡല്‍ഹി മദ്യനയക്കേസ്: ആം ആദ്മി പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് ഇഡി

വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

'ചെന്നൈയുടെ ആരാധകരെല്ലാം ധോണി ഭക്തർ'; ജഡേജയെ ഇത് അസ്വസ്ഥനാക്കിയിരുന്നെന്ന് റായുഡു

'ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തിയത് സമ്മർദം മൂലം'; രോഹിതിനും അഗാർക്കറിനും എതിർപ്പുണ്ടായിരുന്നെന്ന് റിപ്പോർട്ട്

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം