WORLD

54 ദിവസത്തിനുശേഷം അവർ ഒന്നിച്ചു: അത്ഭുത ബാലിക 'അയാ' ഇനി സ്വന്തം അമ്മയുടെ കെെകളില്‍ സുരക്ഷിതം

വെബ് ഡെസ്ക്

ഫെബ്രുവരിയിൽ തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഓർക്കാത്തവരായി ആരും ഉണ്ടാകില്ല. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് 128 മണിക്കൂറാണ് ആ അത്ഭുത ബാലിക കഴിഞ്ഞത്. ഭൂകമ്പത്തിൽ കുഞ്ഞിന്റെ അമ്മ മരിച്ചുവെന്നായിരുന്നു കരുതിയത്. എന്നാൽ ഇപ്പോൾ അവർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. അങ്ങനെ 54 ദിവസത്തിനുശേഷം അയായ്ക്ക് അമ്മയെ തിരിച്ചുകിട്ടിയിരിക്കുകയാണ്.

ദുരന്തഭൂമിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 128 മണിക്കൂറിന് ശേഷം കുഞ്ഞിനെ രക്ഷപ്പെടുമ്പോൾ അമ്മ മരിച്ചുകാണുമെന്ന നിഗമനത്തിലായിരുന്നു രക്ഷപ്രവര്‍ത്തകര്‍. എന്നാല്‍ കുഞ്ഞിന്റെ അമ്മ മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചതെന്ന് തുര്‍ക്കി സാമൂഹിക ക്ഷേമ മന്ത്രി ഡെര്‍യ യാനിക് ട്വിറ്ററിലൂടെ അറിയിച്ചു.

''തുർക്കിയിലെ ഭൂകമ്പത്തെത്തുടർന്ന് 128 മണിക്കൂർ അവശിഷ്ടങ്ങൾക്കടിയിൽ ചെലവഴിച്ച കുഞ്ഞിന്റെ ഈ ചിത്രം നിങ്ങൾ ഓർക്കുന്നുണ്ടാകും. കുഞ്ഞിന്റെ അമ്മ മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, അമ്മ ജീവിച്ചിരിപ്പുണ്ട്! അവർ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 54 ദിവസത്തെ ഇടവേളയ്ക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷം അവർ വീണ്ടും ഒന്നിച്ചു''- യുക്രെയ്ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേശകൻ ആന്റൺ ഗെരാഷ്ചെങ്കോയും ട്വീറ്റ് ചെയ്തു.

തുർക്കിയിൽ ഹതായ് പ്രവിശ്യയിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്ക് ഇടയിൽ നിന്നായിരുന്നു രക്ഷാസേന കുഞ്ഞിനെ കണ്ടെത്തിയത്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് അയായെ രക്ഷിക്കുമ്പോള്‍ അമ്മയുടെ പൊക്കിള്‍ക്കൊടിയുടെ കരുതലിലായിരുന്നു അവള്‍. എല്ലാം തകർത്തെറിഞ്ഞ ദുരിതക്കെടുതിയിലേക്ക് പിറന്നുവീണ അയായെ പൊക്കിള്‍ക്കൊടി മുറിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. ഭൂകമ്പത്തെ അതിജീവിച്ച് പിറന്ന, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുഞ്ഞിന് 'അയാ' എന്ന് പേരിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേർ കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായി എത്തിയിരുന്നു.

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ തുർക്കിയിൽ അൻപതിനായിരത്തിലധികം പേരും സിറിയയിൽ ഏഴായിരത്തിലധികം പേരുമാണ് മരിച്ചത്.

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

'കോടതിയില്‍ തെളിയുന്നതുവരെ മിണ്ടില്ല'; പന്നു വധശ്രമക്കേസില്‍ പ്രതികരിക്കാനില്ലെന്ന് അമേരിക്ക

ഇറാൻ പിടിച്ചെടുത്ത കപ്പലിൽനിന്ന് അഞ്ച് ഇന്ത്യക്കാർക്ക് കൂടി മോചനം; സ്ഥിരീകരിച്ച് എംബസി

രാഹുല്‍ അദാനിയേയും അംബാനിയേയും വെറുതേവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍

കെജ്‌രിവാളിന് നിര്‍ണായകം; ഇടക്കാല ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്