WORLD

3,400 അടി താഴ്ചയിൽ 9 ദിവസം; തുര്‍ക്കിയിൽ ഗുഹയില്‍ കുടുങ്ങിയ അമേരിക്കൻ പര്യവേക്ഷകനെ രക്ഷപ്പെടുത്തി

വെബ് ഡെസ്ക്

തുർക്കിയിലെ ആഴമേറിയ ഗുഹയിൽ ഒരാഴ്ചയിലേറെയായി കുടുങ്ങിയ അമേരിക്കൻ പര്യവേക്ഷകനെ രക്ഷപ്പെടുത്തി. ഗുരുതരമായ അസുഖം ബാധിച്ച് ഒരാഴ്ചയിലേറെയായി മണ്ണിനടിയിൽ കഴിഞ്ഞ 40 കാരനായ മാർക്ക് ഡിക്കിയെ ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 12:37 നാണ് ഗുഹയിൽ നിന്ന് പുറത്തെത്തിച്ചത്. 3,695 അടി താഴ്ചയിൽ നിന്നാണ് മാർക്കിനെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്.

തെക്കന്‍ തുര്‍ക്കിയിലെ ടോറസ് പർവതനിരകളിലെ മോർക ഗുഹയുടെ ആഴം പരിശോധിക്കുന്നതിനിടെ സെപ്റ്റംബര്‍ 2ന് ആണ് മാര്‍ക്കിന് വയറില്‍ രക്തസ്രാവമുണ്ടായത്. ഡിക്കിയുടെ രോഗകാരണം വ്യക്തമല്ല. സ്‌ട്രെച്ചറിന്റെ സഹായത്തോടെ, രക്ഷാപ്രവർത്തകർ എക്‌സിറ്റ് റൂട്ടിൽ സജ്ജീകരിച്ച ബേസ് ക്യാംപിലെത്തിച്ചിരുന്നു. തുർക്കിയിലെ മൂന്നാമത്തെ ആഴമേറിയ ഗുഹയാണ് മോർക. ഭൂമിയിൽ നിന്നും ഏകദേശം 1.3 കിലോമീറ്റർ ആഴത്തിലാണ് ​ഗുഹ സ്ഥിതി ചെയ്യുന്നത്.

ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും സങ്കീർണവുമായ ഭൂഗർഭ രക്ഷാപ്രവർത്തനങ്ങളിലൊന്നാണിതെന്ന് ടർക്കിഷ് കേവിങ് ഫെഡറേഷൻ പറഞ്ഞു. തുർക്കി, ക്രൊയേഷ്യ, ഇറ്റലി, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 200 രക്ഷാപ്രവർത്തകരും സഹ പര്യവേക്ഷകരും മെഡിക്കൽ സംഘവും അടങ്ങുന്ന അന്താരാഷ്ട്ര സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്താസ്രാവം ഉണ്ടായതുകൊണ്ടുതന്നെ അദ്ദേഹത്തിന് രക്തം നൽകിയതിന് ശേഷമാണ് മാർക്കിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.

മാർക്കിന്റെ വയറിലെ രക്തസ്രാവം പരിഹരിച്ചിട്ടുണ്ടെന്നും പരിശോധനകൾക്കായി ക്യാമ്പിലെ മെഡിക്കൽ ടെന്റിലേക്ക് കൊണ്ടുപോയതായും ഇറ്റാലിയൻ രക്ഷാപ്രവർത്തകർ പറഞ്ഞു. മാർക്കിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും ദ്രാവകരൂപത്തിലുളള ഭക്ഷണം നൽകി വരികയാണെന്നും തുർക്കിയിലെ എമർജൻസി റെസ്‌പോൺസ് സർവീസിലെ ഉദ്യോഗസ്ഥൻ സെൻക് യിൽഡിസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തന്നെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചതിന് രക്ഷാപ്രവർത്തകർക്കും തുർക്കി സർക്കാരിനും മാർക്ക് നന്ദി പറ‍ഞ്ഞു.

ന്യൂജേഴ്‌സിയിൽ നിന്നുള്ള മാ‍ർക്ക് 20 വർഷത്തിലേറെയായി പരിചയസമ്പന്നനായ പര്യവേക്ഷകനാണ്. 10 വർഷമായി യുഎസ് നാഷണൽ കേവ് റെസ്‌ക്യൂ കമ്മീഷനിൽ ഇൻസ്ട്രക്ടറാണ്. ഓഗസ്റ്റ് അവസാനം മുതൽ മോർക്ക ഗുഹയിലേക്കുള്ള പര്യവേഷണത്തിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നുവെന്ന് ഹംഗേറിയൻ കേവ് റെസ്‌ക്യൂ സർവീസ് അറിയിച്ചു.

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും