US

രണ്ട് വയസുകാരൻ തോക്ക് കൊണ്ട് കളിക്കുന്നതിനിടെ വെടിപൊട്ടി; ഗർഭിണിയായ അമ്മ മരിച്ചു

വെബ് ഡെസ്ക്

രണ്ടു വയസുകാരനായ മകന്റെ വെടിയേറ്റ് അമ്മ മരിച്ചു. എട്ടു മാസം ഗർഭിണിയായിരുന്നു. കുട്ടിയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുഎസിൽ ഒഹിയോയിലാണ് സംഭവം.

ബേബി ഗേറ്റുകൾ ഉൾപ്പെടെ മതിയായ സുരക്ഷാ സംവിധാനങ്ങൾ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

മാതാപിതാക്കളുടെ ബെഡ്‌റൂമിൽ കയറിയ കുഞ്ഞിന്റെ കയ്യിൽ അബദ്ധത്തിൽ തോക്ക് ലഭിക്കുകയായിരുന്നു. വീട്ടു ജോലികൾ ചെയ്യുന്നതിനിടയിൽ കുട്ടിയുടെ കയ്യിൽ തോക്ക് കിട്ടിയത് അമ്മ ശ്രദ്ധിച്ചില്ല. തോക്ക് ഉപയോഗിച്ച് കളിക്കുകയായിരുന്ന കുഞ്ഞിന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയും ഗർഭിണിയായ അമ്മയ്ക്ക് വെടിയേൽക്കുകയുമായിരുന്നു.

വെടിയേറ്റ ഉടനെ യുവതി എമർജൻസി നമ്പറായ 911ൽ വിളിക്കുകയും പോലീസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോൾ വെടി വയ്ക്കാൻ ഉപയോഗിച്ച പിസ്റ്റൾ സഹിതമാണ് യുവതിയെ കണ്ടെത്തിയത്. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കുവാൻ ആദ്യം ശ്രമിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.പക്ഷേ യുവതിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ നഷ്ടപ്പെടുകയായിരുന്നു,

യുഎസിൽ മുൻപ് നടന്ന സമാനമായ ഒരു സംഭവത്തിൽ 6 വയസ്സുള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥി അധ്യാപകനെ വെടിവച്ചിരുന്നു. അമ്മയുടെ ലൈസൻസ് ഉള്ള തോക്ക് ബാക്പാക്കിലിട്ടാണ് കുട്ടി സ്‌കൂളിൽ കൊണ്ട് വന്നത്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍