US

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജൻ ഹിർഷ് വർധൻ സിങ്

വെബ് ഡെസ്ക്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്നാമത്തെ ഇന്ത്യൻ വംശജൻ. ഇന്ത്യൻ വംശജനായ ഹിർഷ് വർധൻ സിങ്ങാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി മത്സരരംഗത്തേക്ക് എത്തുന്നത്.

റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വിവേക് രാമസ്വാമിക്കും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹാലിക്കും ശേഷം റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിക്കുന്ന ഇന്ത്യൻ വംശജനാണ് ഹിർഷ് വർധൻ സിങ്.

മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിൻഗാമിയെന്നാണ് ഹിർഷ് വർധൻ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. 38 കാരനായ ഹിർഷ് വർധൻ 2017ലും 2021ലും ന്യൂജേഴ്‌സി ഗവർണർ സ്ഥാനത്തേക്കും 2018ൽ അധോസഭയിലേക്കും 2020ൽ സെനറ്റിലേക്കും റിപ്പബ്ലിക്കൻ പ്രൈമറികളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹം ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം സമർപ്പിച്ചത്.

അമേരിക്കയുടെ കുടുംബമൂല്യങ്ങളും രക്ഷാകർതൃ അവകാശങ്ങളും അപകടത്തിലാണെന്നും അതിനാൽ രാജ്യത്തിന്റെ മൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ ശക്തമായ ഒരു നേതൃത്വം ആവശ്യമാണെന്നും ഹർഷ് വർധൻ പറഞ്ഞു. കാലഹരണപ്പെട്ട രാഷ്ട്രീയക്കാരെ മറികടന്ന് മാറ്റങ്ങൾ കൊണ്ടുവരേണ്ട സമയമാണിതെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.

പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി 2024 ജൂലൈ 15-18 വരെ വിസ്കോൺസിനിലെ മിൽവാക്കിയിൽ റിപ്പബ്ലിക്കൻമാർ യോഗം ചേരും.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വാട്ടർതീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാല അധ്യാപകൻ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണിയുമായി അമേരിക്ക; പിന്നിലെന്ത്?

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി