വിനയൻ
വിനയൻ

ചലച്ചിത്ര അവാർഡ് വിവാദം: കോടതിയെ സമീപിച്ചിട്ടില്ല; തെളിവില്ലെന്ന് പറയുന്നത് മനസിലാകുന്നില്ലെന്ന് വിനയൻ

തെളിവ് സഹിതം മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത ശേഷം മറുപടി പ്രതീക്ഷിച്ചിരിക്കുകയാണെന്ന് വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് താനല്ലെന്ന് സംവിധായകൻ വിനയൻ. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വിനയന്റെ പ്രതികരണം.

ജൂറി അംഗങ്ങളുടെ ശബ്ദരേഖകൾ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും ചർച്ച ചെയ്യുമ്പോൾ ഹൈക്കോടതി വിഷയത്തിൽ തെളിവില്ലെന്ന് പറയാൻ കാര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് നിർണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെടലുകൾ നടത്തി എന്ന് ആദ്യം ആരോപണം ഉന്നയിച്ചത് വിനയനായിരുന്നു. വിഷയത്തിൽ തെളിവുകൾ സഹിതം വിനയൻ സർക്കാരിന് പരാതി നൽകിയിരുന്നു. എന്നാൽ, അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ്.

വിനയൻ
'രഞ്ജിത്തിനെതിരെ തെളിവില്ല'; ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേസ് കൊടുത്തത് താനല്ലെന്ന് വ്യക്തമാക്കിയത്. ഹർജി തള്ളിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ഫോൺ ചെയ്ത് കേസിനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കുന്നുണ്ട്. എന്നാൽ താൻ ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചിട്ടില്ലെന്നും തെളിവ് സഹിതം മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത ശേഷം മറുപടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

"സംസ്ഥാന ഗവണ്മെൻറ് നിയമിച്ച അവാർഡ് ജൂറികളിൽ രണ്ടുപേർ വളരെ വ്യക്തമായി അക്കാദമി ചെയർമാൻ രഞ്ജിത്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടു എന്നു പറയുന്ന അവരുടെ ശബ്ദ സന്ദേശങ്ങൾ തന്നെ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും നിറഞ്ഞു നിൽക്കുകയും അതിനെപ്പറ്റി കേരളത്തിൽ ചർച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാര്യത്തിൽ തെളിവില്ല എന്നു കോടതി പറയാൻ എന്താണു കാര്യമെന്നു മനസിലാകുന്നില്ല."

വിനയൻ
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സ്റ്റേ ചെയ്യാനാകില്ല; റദ്ദാക്കണമോ എന്നതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ചില അധികാര ദുർവിനിയോഗത്തിനെതിരെയും അനീതിക്കെതിരെയും പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പോലും ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അവിടെയാണ് സർക്കാർ നിയോഗിച്ചവർതന്നെ അക്കാദമി ചെയർമാനെതിരെ ഇത്ര ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും ചെയമാൻ ഇടപെട്ടതായി തെളിവില്ലെന്ന് മന്ത്രിയും കോടതിയും ഒക്കെ പറയുന്നത് "

കുറിപ്പിൽ പറയുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും ജൂറി അംഗം നേമം പഷ്പരാജിൻെറയും ജെൻസി ഗ്രിഗറിയുടെയും വെളിപ്പെടുത്തലുകൾ കളവാണെന്ന് ഉറപ്പിച്ച് പറയാൻ രഞ്ജിത്തിനാകുമോ എന്നും വിനയൻ ചോദിച്ചു.

വിനയൻ
കലാ സംവിധാനത്തിൽ തനിക്ക് ഇഷ്ടപ്പെട്ടത് 19-ാം നൂറ്റാണ്ടെന്ന് ഗൗതം ഘോഷ്; അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് പറയാനാകില്ല

അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട ഹർജിയാണ് ഇന്ന് ഹൈക്കോടതി തള്ളിയത്. ഹർജിക്കാരന്റെ സിനിമയും സംവിധായകൻ വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രവും അവാർഡ് നിർണയത്തിനായി സമർപ്പിച്ചിരുന്നെങ്കിലും ഇവയൊക്കെ തഴയപ്പെട്ടതായി ഹർജിയിൽ ആരോപിച്ചിരുന്നു. പരാതിയുള്ള ജൂറിമാരുണ്ടെങ്കിൽ അവർക്ക് നേരിട്ട് ഹർജിയുമായി സമീപിക്കാമല്ലോ എന്ന് ചോദിച്ച കോടതി, നിസ്സാരമായ ആരോപണങ്ങൾ ഉന്നയിച്ച ഈ ഹർജി പിഴ സഹിതം തള്ളേണ്ടതാണെന്നും തത്കാലം പിഴ ചുമത്തുന്നില്ലെന്നും വ്യക്തമാക്കി.

വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

ആ കേസ് ഞാൻ കൊടുത്തതല്ല...

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കൊടുത്ത ഹർജി ഹൈക്കോടതി തള്ളി എന്ന വാർത്ത ചാനലുകളിൽ വന്നതോടെ എന്നോട് നിരവധി പേർ ഫോൺ ചെയ്ത് കേസിൻെറ വിവരങ്ങൾ ചോദിക്കുന്നുണ്ട്.. സത്യത്തിൽ ചലച്ചിത്ര അവാർഡിനെപ്പറ്റി ഒരു കേസുമായി ഞാൻ കോടതിയിൽ പോയിട്ടില്ല..ബഹുമാന്യനായ മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ ഞാൻ കൊടുത്ത പരാതിയിൽ ഒരു മറുപടി വരുമെന്ന് ഇപ്പഴും ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ കേസിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ചില ആരോപണങ്ങൾ ചിലർക്കെതിരെ വരുമ്പോൾ ദുർബലമായ ഹർജികൾ ഫയൽ ചെയ്ത് യഥാർത്ഥ തെളിവുകളന്നും ഹാജരാക്കതെ കോടതിയെക്കൊണ്ട് കെസ് തള്ളിച്ച് ഞങ്ങൾ ജയിച്ചേ... എന്ന് ആരോപണ വിധേയർ കൊട്ടി ഘോഷിക്കുന്ന അവസ്ഥ കേരളത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്.. അതുപോലെയാണ് ഈ കേസ് എന്നു ഞാൻ പറയുന്നില്ല.. പക്ഷേ സംസ്ഥാന ഗവണ്മെൻറ് നിയമിച്ച അവാർഡ് ജൂറികളിൽ രണ്ടുപേർ വളരെ വ്യക്തമായി അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്നു പറയുന്ന അവരുടെ ശബ്ദ സന്ദേശങ്ങൾ തന്നെ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും നിറഞ്ഞു നിൽക്കുകയും അതിനെപ്പറ്റി കേരളത്തിൽ ചർച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാര്യത്തിൽ തെളിവില്ല എന്നു കോടതി പറയാൻ എന്താണു കാര്യമെന്നു മനസ്സിലാകുന്നില്ല..

ചില അധികാര ദുർവിനിയോഗത്തിനെതിരെയും അനീതിക്കെതിരെയും പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പോലും ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്, അവിടെയാണ് സർക്കാർ നിയോഗിച്ചവർതന്നെ അക്കാദമി ചെയർമാനെതിരെ ഇത്ര ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും.. ചെയമാൻ ഇടപെട്ടതായി തെളിവില്ലന്നു മന്ത്രിയും കോടതിയും ഒക്കെ പറയുന്നത്..

അതൊക്കെ അവിടെ നിൽക്കട്ടെ ഞാൻ എൻെറ സുഹൃത്ത് രഞ്ജിത്തിനോടു ചോദിക്കുന്നു... മന്ത്രിയും കോടതിയും ഒക്കെ പറയുന്നതിൻെറ അടിസ്ഥാനത്തിൽ ഇനിയെങ്കിലും ജൂറി അംഗം നേമം പഷ്പരാജിൻെറയും, ജെൻസി ഗ്രിഗറിയുടെയുംവെളിപ്പെടുത്തലുകൾ കളവാണന്ന് താങ്കൾ പറയുമോ? ഞാൻ ഒന്നിലും ഇടപെട്ടിട്ടില്ല, ജൂറിയെ സ്വാധീനിച്ചിട്ടില്ല, അവാർഡിനു വന്ന സിനിമയേ ചവറുപടമെന്നു പറഞ്ഞിട്ടില്ല, ജൂറിയുടെ കൂടെ ഇരുന്ന് സിനിമ കണ്ടിട്ടില്ല, പത്തൊൻതപതാം നുറ്റാണ്ടിൻെറ ആർട്ട് ഡയറക്ഷനേപ്പറ്റി പുഷ്പരാജുമായി തർക്കമുണ്ടായിട്ടില്ല,,,

ഇതെല്ലാം അവർ കള്ളം പറയുകയായിരുന്നു എന്ന് ആർജ്ജവത്തോടു കുടി താങ്കൾ ഒന്നു പറയണം..

അതിനു നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും പറയുന്ന മറുപടിയെ ഘണ്ഠിക്കുവാനും അങ്ങക്കു കഴിയുമല്ലോ? അതാണ് വേണ്ടത്..

അല്ലാതെ ആരുമറിയാതെ ഇങ്ങനൊരു വിധി സമ്പാദിച്ചതു കൊണ്ട് യഥാർത്ഥ സത്യം ഇല്ലാതാകില്ലല്ലോ?..

സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയ താങ്കൾ അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലാ.. താങ്കൾ ഇരിക്കുന്നിടത്തോളം കാലം അടുത്ത വരുന്ന അവാഡുകളിലും അർഹതയുള്ളവർക്ക് അതു കിട്ടില്ല എന്നു പറഞ്ഞ ജൂറി മെമ്പർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോഎന്നു കൂടി അറിയാൻ താൽപ്പര്യമുണ്ട്,.

logo
The Fourth
www.thefourthnews.in