മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ തീയറ്ററിലെത്തി 'ഒറിജിനല്‍' സ്‌ക്വാഡ്‌

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ തീയറ്ററിലെത്തി 'ഒറിജിനല്‍' സ്‌ക്വാഡ്‌

കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനല്‍ ടീമംഗങ്ങള്‍ കണ്ണൂര്‍ സ്ക്വാഡ് ഗംഭീര സിനിമയെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്

മമ്മൂട്ടിചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ തീയേറ്ററിലെത്തി 'ഒറിജിനല്‍ സ്‌ക്വാഡ് 'അംഗങ്ങള്‍. 2007ല്‍ കണ്ണൂര്‍ എസ് പി ആയിരുന്ന കാലത്ത് കണ്ണൂര്‍ സ്‌ക്വാഡ് എന്ന പേരില്‍ അന്വേഷണസംഘത്തെ രൂപീകരിച്ച, ഇപ്പോഴത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായ എഡിജിപി എസ് ശ്രീജിത്തും സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുമാണ് ചിത്രം കാണാന്‍ തീയറ്ററിലെത്തിയത്.

കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനല്‍ ടീമംഗങ്ങള്‍ 'കണ്ണൂര്‍ സ്ക്വാഡ്' ഗംഭീര സിനിമയെന്നാണ് അഭിപ്രായപ്പെട്ടത്. സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂക്ക സിനിമയില്‍ ചെയ്യുന്ന പോലെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ് തങ്ങളെന്നും എസ് ശ്രീജിത്ത് പറഞ്ഞു. പോലീസ് കഥകളുമായി സിനിമക്ക് പലരും സമീപിക്കാറുണ്ടെങ്കിലും അതില്‍ അതിഭാവുകത്വം, കോമഡി ഒക്കെ ആയി മാറുന്ന കഥകളാണെന്നും പക്ഷെ 'കണ്ണൂര്‍ സ്‌ക്വാഡ്' പോലീസുകാര്‍ക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയുടെ പോലീസ് വേഷത്തിലെ അഭിനയത്തെ പ്രശംസിച്ച സ്‌ക്വാഡ് അംഗങ്ങള്‍ ചിത്രത്തിലെ ഓരോ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരേയും പ്രശംസിക്കുകയും ചെയ്തു. റിലീസ് ചെയ്ത് നാലാം ദിവസവും കേരളമെമ്പാടും ഹൗസ്ഫുള്‍ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ തീയറ്ററിലെത്തി 'ഒറിജിനല്‍' സ്‌ക്വാഡ്‌
'കടക്കെണിയിലായി നാടുവിട്ട നിർമാതാവിന്റെ മക്കളുടെ വിജയം; കണ്ണൂർ സ്ക്വാഡ് ഞങ്ങളുടെ 'മഹായാനം': റോണി ഡേവിഡ് രാജ്

കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടര്‍ റോബി ഡേവിഡ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി ഡേവിഡ് രാജ്, ഷാഫി, സിനിമാട്ടോഗ്രാഫര്‍ റാഹില്‍, നടന്മാരായ ശബരീഷ്, ദീപക് പറമ്പൊള്‍, ധ്രുവന്‍, ഷെബിന്‍ തുടങ്ങിയവരും തീയറ്ററിലെത്തി. സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയി കണ്ണൂര്‍ സ്‌ക്വാഡിലെ ജീപ്പും തിയേറ്ററില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in