'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമോ?

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമോ?

മുൻപ് 1951-52, 1957, 1962, 1967 വർഷങ്ങളിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിരുന്നു

രാജ്യത്തുടനീളം ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആശയമാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'. വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഈ നയം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്ക് സജീവമാണ്. ഇപ്പോള്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമോ?
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പഠിക്കാൻ പ്രത്യേക സമിതി; മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷന്‍

തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമകമ്മീഷന്‍ സമര്‍പ്പിച്ച 170ാം റിപ്പോര്‍ട്ട് മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് നടത്തിപ്പിന് ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. 1999ലായിരുന്നു ഈ റിപ്പോര്‍ട്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ 2015 ന് ശേഷം മൂന്ന് സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 2015ല്‍ നിയമ-നീതിന്യായ പര്‍ലമെന്ററി സറ്റാന്‍ഡിങ് കമ്മിറ്റിയും 2017 ല്‍ നിതിആയോഗും 2018ല്‍ നിയമകമ്മീഷനും. ഇവയെല്ലാം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം പരിഗണിക്കണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമോ?
വാണിജ്യ എല്‍പിജി വിലകുറച്ചു

നിലവില്‍ കേന്ദ്രത്തിലും ഓരോ സംസ്ഥാനങ്ങളിലും അതത് സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതനുസരിച്ച് ഒരു വര്‍ഷം ശരാശരി അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണം. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളും അഞ്ച് വര്‍ഷത്തില്‍ നടക്കണം. ഇതെല്ലാം ഒരുമിച്ച് നടത്താനാണ് സർക്കാരിന്റെ ആലോചന. ഓരോ തിരഞ്ഞെടുപ്പ് നടത്തിപ്പിനും ഉള്ള ചെലവ്, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവ് എന്നിങ്ങനെ നോക്കിയാല്‍ പണച്ചെലവ് ഏറെയാണ്. മുന്‍പ് 1951-52, 1957, 1962, 1967 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കാതെ ഒഴിയുന്നതും പുതിയ സംസ്ഥാന രൂപീകരണവുമടക്കമുള്ള കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് പിന്നീട് പല സംസ്ഥാനങ്ങളിലും പല സമയത്തായി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമോ?
നൂറ്റിയാറാം വയസിലും വോട്ട് ചെയ്യാൻ റെഡി; പക്ഷേ ആർക്കെന്ന് മാത്രം ശോശാമ്മച്ചി പറയില്ല

ഒറ്റ തിരഞ്ഞെടുപ്പിന്റെ നേട്ടങ്ങള്‍

ചെലവ് ചുരുക്കല്‍ തന്നെയാണ് ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടം. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വഴി ചെലവ് കുറച്ച് പൊതു പണം ലാഭിക്കാം. രണ്ടാമതായി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാം. ഇത് വികസനോന്മുകമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുമെന്നാണ് അവകാശവാദം. ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ ഏര്‍പ്പെടുമ്പോള്‍ ഭരണപരമായ ചുമതലകളെ ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഭരണപരമായ സജ്ജീകരണങ്ങള്‍, സുരക്ഷാ സേനകളുടെ അമിത ജോലി എന്നിവ ലഘൂകരിക്കാമെന്നും സര്‍ക്കാര്‍ നയങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാനും ഒറ്റ തിരഞ്ഞെടുപ്പ് സഹായിക്കും. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വഴി വോട്ടിങ് ശതമാനം കൂട്ടാം എന്ന നേട്ടവും ചൂണ്ടിക്കാട്ടുന്നു. ഒറ്റത്തവണ വോട്ടുചെയ്താല്‍ മതിയെന്നത് വോട്ടര്‍മാര്‍ക്ക് സൗകര്യമാകുമെന്നാണ് അഭിപ്രായം.

പോരായ്മകള്‍

ഒറ്റ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രേരിതമെന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പ്രധാനവാദം. പഞ്ചായത്ത്, സംസ്ഥാന ദേശീയം തുടങ്ങി വിവിധ തലങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളാണ് സാധാരണ തിരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുക. ഒറ്റതിരഞ്ഞെടുപ്പ് വരുമ്പോള്‍ ദേശീയ വിഷയം വോട്ടര്‍മാരെ കൂടുതല്‍ സ്വാധിനിച്ചേക്കാം എന്നും സംസ്ഥാന- പ്രദേശിക ഭരണം നിശ്ചയിക്കുന്ന വിധിയെഴുത്തുകളെ അത് സ്വീധീനിക്കാമെന്നും ആശങ്കയുണ്ട്. പ്രാദേശിക പ്രശ്നങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ കഴിയുമോ എന്ന ഭയം പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നോട്ടുവയ്ക്കുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമോ?
'അങ്ങനെയൊരു കീഴ്‌വഴക്കമില്ല'; തിരഞ്ഞെടുപ്പ് പരിഷ്‌കരണ സമിതിയില്‍ മുൻ രാഷ്ട്രപതിയെ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം

പ്രായോഗിക ബുദ്ധിമുട്ട്

എളുപ്പമെന്ന് തോന്നുമെങ്കിലും പ്രായോഗിക തലത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട് ഒറ്റ തിരഞ്ഞെടുപ്പിന്. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വരുത്തേണ്ട ഭരണഘടനാ ഭേദഗതിയും നിയമ ഭേദഗതിയും നിരവധിയാണ്. ഭരണഘടനയിലെ അഞ്ചോളം അനുച്ഛേദങ്ങളും ജനപ്രാതിനിധ്യ നിയമവും ഭേദഗതി ചെയ്യണം. സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കാതെ വീണാല്‍ എന്തു ചെയ്യും? ഉപതിരഞ്ഞെടുപ്പുകള്‍ വന്നാൽ എങ്ങനെ നടത്തും തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തണം. ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ നിലവില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാത്ത സര്‍ക്കാരുകളുടെ ഭാവിഎന്താണ് എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമോ?
ചൈനയെയും പാകിസ്താനെയും ഞെട്ടിക്കാൻ ഇന്ത്യ; അതിര്‍ത്തിയില്‍ പത്ത് ദിവസത്തെ വ്യോമാഭ്യാസം, യുദ്ധവിമാനങ്ങള്‍ അണിനിരക്കും

2022 ഡിസംബറില്‍ 22ാം നിയമ കമ്മീഷന്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആറ് സെറ്റ് ചോദ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടും വിദഗ്ധരോടും അക്കാദമീഷ്യന്‍മാരോടും ഉദ്യോഗസ്ഥരോടുമായിരുന്നു ചോദ്യം. ഇതിന്റെ അടിസ്ഥാനത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും വന്നിട്ടില്ല. നയം നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുക ഏറെ പ്രധാനമാണ്.

logo
The Fourth
www.thefourthnews.in