ജെസിബി പുരസ്‌കാരം തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്; അവാര്‍ഡ് നേടിയ 'ഫയര്‍ ബേര്‍ഡ്' വിവര്‍ത്തനം ചെയ്തത് ജനനി കണ്ണന്‍

ജെസിബി പുരസ്‌കാരം തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്; അവാര്‍ഡ് നേടിയ 'ഫയര്‍ ബേര്‍ഡ്' വിവര്‍ത്തനം ചെയ്തത് ജനനി കണ്ണന്‍

ജനനി കണ്ണന്‍ തമിഴില്‍ നിന്ന് വിവര്‍ത്തനം ചെയ്ത് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള ജെസിബി പുരസ്‌കാരം തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ 'ഫയര്‍ ബേര്‍ഡ്' എന്ന പുസ്തകത്തിന്. ജനനി കണ്ണന്‍ തമിഴില്‍ നിന്ന് വിവര്‍ത്തനം ചെയ്ത് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

മനുഷ്യന്റെ സ്ഥാനചലനമാണ് കൃതിയുടെ ഇതിവൃത്തം. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സ്ഥിരതയ്ക്കായുള്ള മനുഷ്യന്റെ ഭ്രാന്തമായ ആഗ്രഹവും ഗഹനമായി കൃതി അനാവരണം ചെയ്യുന്നു.

ആറ് വര്‍ഷത്തിനിടെ വിഖ്യാതമായ ഈ അവാര്‍ഡ് നേടുന്ന അഞ്ചാമത്തെ വിവര്‍ത്തന കൃതിയാണ് 'ആളണ്ട പാച്ചി' എന്ന് പേരിട്ടിരിക്കുന്ന 'ഫയര്‍ ബേര്‍ഡ്'. മണ്ണുമായി ബന്ധിക്കപ്പെട്ട ജീവിതങ്ങളുടെ സാര്‍വത്രിക കഥ അതിശയിപ്പിക്കുന്ന പ്രത്യേകതയോടെയാണ് പെരുമാള്‍ മുരുകന്‍ തുറന്നുകാട്ടിയതെന്ന് ജൂറി മേധാവി ശ്രീനാഥ് പേരൂര്‍ പറഞ്ഞു.ജനനി കണ്ണന്റെ വിവര്‍ത്തനം ഇംഗ്ലീഷിലേക്ക് തമിഴിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ താളവും ഉള്‍ക്കൊള്ളുന്നുവെന്നും ശ്രീനാഥ് പേരൂര്‍ പറഞ്ഞു.

ജെസിബി പുരസ്‌കാരം തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്; അവാര്‍ഡ് നേടിയ 'ഫയര്‍ ബേര്‍ഡ്' വിവര്‍ത്തനം ചെയ്തത് ജനനി കണ്ണന്‍
'വരൂ, ബസിലെ ആഡംബരം പരിശോധിക്കൂ'', മാധ്യമങ്ങളോട് മുഖ്യമന്ത്രി

മുരുകന് സമ്മാനത്തുകയായ 25 ലക്ഷം രൂപയും ഡല്‍ഹിയിലെ കലാകാരന്മാരായ തുക്രാലും ടാഗ്രയും ചേര്‍ന്ന് നിര്‍മ്മിച്ച 'മിറര്‍ മെല്‍റ്റിംഗ്' എന്ന ശില്‍പവുമാണ് പുരസ്‌കാരം. വിവര്‍ത്തകയായ ജനനി കണ്ണന് 10 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

ഈ വര്‍ഷം അവാര്‍ഡിനായി ആകെ 10 പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു. ഫയര്‍ ബേര്‍ഡിനെ കൂടാതെ, മനോരഞ്ജന്‍ ബ്യാപാരിയുടെ ദി നെമെസിസ് (ബംഗാളിയില്‍ നിന്ന് വി രാമസ്വാമി വിവര്‍ത്തനം ചെയ്തത്), മനോജ് രൂപ്ദ (ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് ഹന്‍സ്ദ സൗവേന്ദ്ര ശേഖര്‍), ഗീത് ചതുര്‍വേദിയുടെ സിംസിം (വിവര്‍ത്തനം ചെയ്തത് അനിതാ ഗോപാലന്‍). തേജസ്വിനി ആപ്തെ-റഹ്മിന്റെ ദ സീക്രട്ട് ഓഫ് മോര്‍, ബിക്രം ശര്‍മ്മയുടെ ദി കോളനി ഓഫ് ഷാഡോസ്, ബൃന്ദ ചാരിയുടെ ഈസ്റ്റ് ഇന്ത്യന്‍, ജാനിസ് പരിയാട്ടിന്റെ എവരിവിംഗ് ദ ലൈറ്റ് ടച്ചസ്, വിക്രമജിത് റാമിന്റെ മന്‍സൂര്‍, തനൂജ് സോളങ്കിയുടെ മാഞ്ചിയുടെ മെയ്ഹെം എന്നിവയും സാഹിത്യ പുരസ്‌കാരത്തിനുള്ള മത്സരത്തിലുണ്ടായിരുന്നു.

ദ നെമെസിസ്', ഫയര്‍ ബേര്‍ഡ്, ദ സീക്രട്ട് ഓഫ് മോര്‍, മന്‍സൂര്‍ എന്നിവയായിരുന്നു സമ്മാനത്തിനായുള്ള ചുരുക്കപ്പട്ടികയില്‍.ഷോര്‍ട്ട്ലിസ്റ്റിലെ അഞ്ച് എഴുത്തുകാര്‍ക്ക് ഒരു ലക്ഷം രൂപ വീതം പുരസ്‌കാരം ലഭിക്കും.

logo
The Fourth
www.thefourthnews.in