'ഇതിലും വലിയ തെളിവ് എന്താണ് വേണ്ടത് ബിജെപി?'; ഛണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് കൃത്രിമത്തിന്റെ സിസിടിവി ദൃശ്യവുമായി എഎപി

'ഇതിലും വലിയ തെളിവ് എന്താണ് വേണ്ടത് ബിജെപി?'; ഛണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് കൃത്രിമത്തിന്റെ സിസിടിവി ദൃശ്യവുമായി എഎപി

ബിജെപിയുടെ സ്വേച്ഛാധിപത്യത്തിന്റെ ജീവിക്കുന്ന തെളിവാണ് വീഡിയോയെന്ന് ആം ആദ്മി പാർട്ടി

ഛണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് നടപടികൾക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ, പ്രിസൈഡിങ് ഓഫീസർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ച് വോട്ടുകൾ അസാധുവാക്കുന്നതിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് ആം ആദ്മി പാർട്ടി. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബിജെപിയുടെ സ്വേച്ഛാധിപത്യത്തിന്റെ ജീവിക്കുന്ന തെളിവാണ് ദൃശ്യമെന്ന് എഎപി കുറ്റപ്പെടുത്തി.

''ഇനിയെങ്കിലും അംഗീകരിക്കൂ ബിജെപി. ഇതിലും വലിയ തെളിവ് മറ്റെന്താണ്? ബിജെപിയുടെ പ്രിസൈഡിങ് ഓഫീസർ വോട്ട് അസാധുവാക്കി ജനാധിപത്യത്തെ പരസ്യമായി നശിപ്പിച്ചത് നോക്കൂ. ഇത് ബിജെപിയുടെ ഏകാധിപത്യത്തിന്റെ ജീവിക്കുന്ന തെളിവാണ്,'' എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് എ എ പി കുറിച്ചു.

മേയർ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത എട്ട് വോട്ടാണ് അസാധുവാണെന്ന് പ്രിസൈഡിങ് ഓഫീസർ പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന്, കോൺഗ്രസ്-എഎപി സഖ്യത്തിനെതിരെ ബിജെപി സ്ഥാനാർഥി വിജയം നേടുകയായിരുന്നു. ചണ്ഡീഗഡ് മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസ്-എഎപി സഖ്യത്തിനാണ് ഭൂരിപക്ഷം എന്നിരിക്കെയാണ് പ്രിസൈഡിങ് ഓഫീസറെ ഉപയോഗിച്ച് ബിജെപി വിജയം നേടിയത്.

'ഇതിലും വലിയ തെളിവ് എന്താണ് വേണ്ടത് ബിജെപി?'; ഛണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് കൃത്രിമത്തിന്റെ സിസിടിവി ദൃശ്യവുമായി എഎപി
'ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അനുവദിക്കാനാവില്ല'; ഛണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിൽ രൂക്ഷവിമർശവുമായി സുപ്രീംകോടതി

സംഭവത്തിൽ രൂക്ഷവിമർശനമാണ് സുപ്രീം കോടതി തിങ്കളാഴ്ച നടത്തിയത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നൽകിയ കോടതി, വരണാധികാരി അനിൽ മസീഹിനെതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് നിർണായക നിരീക്ഷണം.

കഴിഞ്ഞ ദിവസമാണ് മേയർ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നാരോപിച്ച് പാർട്ടി സുപ്രീം കോടതിയെ സമീപിച്ചത്. വരണാധികാരി ബാലറ്റ് പേപ്പർ അസാധുവാക്കുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നു എഎപിയുടെ ഹർജി.

തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി കോടതി നിരീക്ഷിച്ചു. വരണാധികാരിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയ സുപ്രീംകോടതി ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്നും അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ക്രമക്കേട് നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

'ഇതിലും വലിയ തെളിവ് എന്താണ് വേണ്ടത് ബിജെപി?'; ഛണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് കൃത്രിമത്തിന്റെ സിസിടിവി ദൃശ്യവുമായി എഎപി
ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ ഒഴിവാക്കി

''ഇങ്ങനെയാണോ തിരഞ്ഞെടുപ്പ് നടത്തുന്നത്? ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ക്രമക്കേട് നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം,'' എന്നായിരുന്നു തിരഞ്ഞെടുപ്പിന്റെ വീഡിയോ കണ്ടശേഷം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്.

അടുത്ത തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. ഏഴിന് നിശ്ചയിച്ചിരുന്ന ഛണ്ഡിഗഡ് കോർപറേഷൻ കൗൺസിൽ യോഗം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടത്തരുതെന്നും കോടതി നിർദേശിച്ചു.

മേയർ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പിൽ പരാജയപ്പെട്ട എ എ പി കൗൺസിലർ കുൽദീപ് കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുൽദീപ് നേരത്തെ ഛണ്ഡീഗഢ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു സുപ്രിംകോടതിയെ സമീപിച്ചത്.

'ഇന്ത്യ' മുന്നണിയും ബിജെപിയും തമ്മിൽ ആദ്യമായി നേരിട്ട് പോരാടുന്നെന്ന് എഎപി അവകാശപ്പെട്ട തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എഎപി സഖ്യത്തിലെ സ്ഥാനാർഥി കുൽദീപ് കുമാർ 12 വോട്ടും ബിജെപിയുടെ മനോജ് സോൻകർ 16 വോട്ടും നേടിയെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. പോൾ ചെയ്ത എട്ട് വോട്ട് അസാധുവായി പ്രഖ്യാപിച്ചതോടെയാണ് കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചത്.

മേയർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, ബിജെപിക്കെതിരെ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. മേയർ സ്ഥാനത്തേക്ക് എഎപിയും സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കോൺഗ്രസുമാണ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്.

മേയർ തിരഞ്ഞെടുപ്പിൽ തിരിമറി നടന്നെന്ന് ആരോപിച്ച് സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽനിന്ന് എഎപി, കോൺഗ്രസ് കൗൺസിലർമാർ വിട്ടുനിൽക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in