നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി തന്നെ; സിക്കിമില്‍ എസ്‌കെഎം പടയോട്ടം

നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി തന്നെ; സിക്കിമില്‍ എസ്‌കെഎം പടയോട്ടം

അരുണാചലില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്‌

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്. വോട്ടെണ്ണല്ലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍, കേവലഭൂരിപക്ഷമായ 39 കടന്നു. 30 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. പത്ത് സീറ്റുകളില്‍ നേരത്തെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചിരുന്നു. ബിജെപിയുടെ സഖ്യകക്ഷി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എട്ട് സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് സമ്പൂര്‍ണമായി തകര്‍ന്നടിഞ്ഞു. ഒറ്റ സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

അരുണാചലില്‍ അറുപതും സിക്കിമില്‍ 32 സീറ്റുകളുമാണുള്ളത്. അരുണാചലിലെ തവാങിലെ മുക്തോ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു, ചൗഖാം മണ്ഡലത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി ചൗമ മെയിന്‍ എന്നിവരും എതിരില്ലാതെ ജയിച്ചിരുന്നു. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി തന്നെ; സിക്കിമില്‍ എസ്‌കെഎം പടയോട്ടം
ബിജെപി പ്രതീക്ഷിക്കുന്നത് തിരുവനന്തപുരവും തൃശൂരും; എക്‌സിറ്റ് പോൾ കൊടുക്കുന്ന മൂന്നാം സീറ്റ് ഏത്?

സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) ഭരണമുറപ്പിച്ചു. 31 സീറ്റിലാണ് എസ്‌കെഎം ലീഡ് ചെയ്യുന്നത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപിക്ക് ഒരു സീറ്റിലും ലീഡില്ല. എസ്‌കെഎം മികച്ച മുന്നേറ്റം നടത്തി അധികാരം നിനിലനിര്‍ത്താന്‍ ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രി പ്രേം സിങ് തമങ് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.

അദ്ദേഹം മത്സരിച്ച രെനോക് മണ്ഡലത്തില്‍ എസ്ഡിഎഫിന്റെ സ്ഥാനാര്‍ഥി സോം നാ് പൗഡ്യാലുമായി 1,400 വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. അതേസമയം, മുന്‍ മുഖ്യമന്ത്രിയും എസ്ഡിഎഫ് നേതാവുമായ പവന്‍ കുമാര്‍ ചാംലിങ് നാംചെയ്ബുങ് മണ്ഡലത്തില്‍ എസ്‌കെഎം സ്ഥാനാര്‍ഥിയുമായി 546 വോട്ടിന് പിന്നിലാണ്.

നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി തന്നെ; സിക്കിമില്‍ എസ്‌കെഎം പടയോട്ടം
യോഗേന്ദ്ര യാദവിന് തെറ്റിയോ, പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങള്‍ ഫലിക്കുമോ? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്ത്?

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഏപ്രില്‍ 19-നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെ കാലാവധി ജൂണ്‍ 2 വരെയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in