സേവനം മെച്ചപ്പെടുത്താന്‍ 89,000 കോടി; ബിഎസ്എൻഎല്ലിന് വീണ്ടും പുനഃരുജ്ജീവന പാക്കേജ്

സേവനം മെച്ചപ്പെടുത്താന്‍ 89,000 കോടി; ബിഎസ്എൻഎല്ലിന് വീണ്ടും പുനഃരുജ്ജീവന പാക്കേജ്

ബിഎസ്എൻഎല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടിയായി വർധിപ്പിച്ചതായും സർക്കാർ വ്യക്തമാക്കി

പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന് (ബിഎസ്എൻഎൽ) 89,047 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പുനരുജ്ജീവന പാക്കേജിന് അനുമതി നല്‍കിയത്. ബിഎസ്എന്‍എല്ലിന് 4ജി, 5ജി സ്പെക്‌ട്രം അനുവദിക്കുന്നതിന് ഉള്‍പ്പെടെയാണ് പാക്കേജ്. പുതിയ പാക്കേജോടെ ബിഎസ്എൻഎല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടിയായി വർധിപ്പിച്ചതായും സർക്കാർ വ്യക്തമാക്കി.

സേവനം മെച്ചപ്പെടുത്താന്‍ 89,000 കോടി; ബിഎസ്എൻഎല്ലിന് വീണ്ടും പുനഃരുജ്ജീവന പാക്കേജ്
ഒടുവിൽ ബിഎസ്എൻഎൽ 4ജി യിലേക്ക്; ടിസിഎസിന് 15,000 കോടി അഡ്വാൻസ് കൈമാറി

വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെമ്പാടും 4ജി നെറ്റ്‌വർക്ക് സാധ്യമാക്കാനായി ബിഎസ്എൻഎല്ലും ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) പങ്കാളിത്ത കരാറിൽ ഒപ്പ് വച്ച് കഴിഞ്ഞു. ഇനി മുതൽ രാജ്യമൊട്ടാകെ 4ജി, 5ജി സേവനങ്ങൾ, വിവിധ കണക്ടിവിറ്റി പ്രോജക്ടുകൾക്ക് കീഴിൽ ഗ്രാമങ്ങളിൽ 4ജി കവറേജ്, അതിവേഗ ഇന്റർനെറ്റിനായി ഫിക്സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ), ക്യാപ്‌റ്റീവ് നോൺ പബ്ലിക് നെറ്റ്‌വർക്കിനായി (സിഎൻപിഎൻ) സ്പെക്‌ട്രം തുടങ്ങിയവയാണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്ന സേവനങ്ങൾ.

സേവനം മെച്ചപ്പെടുത്താന്‍ 89,000 കോടി; ബിഎസ്എൻഎല്ലിന് വീണ്ടും പുനഃരുജ്ജീവന പാക്കേജ്
ബിഎസ്എൻഎലും 5ജിയാകുന്നു; അടുത്ത വർഷം സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി

ടെലികോം കമ്പനികള്‍ക്കിടയിലെ മത്സരവും ആധുനിക വത്കരണത്തില്‍ പിന്നോട്ടടിച്ചതുമായിരുന്നു ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. പിന്നാലെ പലതവണ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയ്ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ബിഎസ്എല്ലിനുള്ള ആദ്യ പുനരുജ്ജീവന പാക്കേജായി 2019 ൽ 69,000 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ പാക്കേജായി 1.64 ലക്ഷം കോടി രൂപ 2022 ലും അനുവദിച്ചിരുന്നു. എന്നാൽ 2021-22 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ ലാഭത്തിൽ പ്രവർത്തിച്ചു വരുകയാണ്. കൂടാതെ, ബിഎസ്എൻഎല്ലിന്റെ മൊത്തം കടം 32,944 കോടി രൂപയിൽ നിന്ന് 22,289 കോടി രൂപയായും കുറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in