വൈദികന് മർദനം, മദർ തെരേസയുടെ രൂപം തകർത്തു; തെലങ്കാനയിലെ കത്തോലിക്ക സ്കൂളിനുനേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം

വൈദികന് മർദനം, മദർ തെരേസയുടെ രൂപം തകർത്തു; തെലങ്കാനയിലെ കത്തോലിക്ക സ്കൂളിനുനേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളിന് സുരക്ഷയൊരുക്കാന്‍ അർധസൈനികരെ വിന്യസിച്ചു

തെലങ്കാനയില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനുനേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മഞ്ചേരിയല്‍ ജില്ലയിലെ കണ്ണേപ്പള്ളിയിലുള്ള സെന്റ് മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. കാവി വസ്ത്രം ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ സംഘം സ്കൂളിന്റെ പ്രധാന ഗേറ്റിലുള്ള മദർ തെരേസയുടെ രൂപവും സുരക്ഷാ ഉദ്യോഗസ്ഥന്റെ മുറിയും തകർത്തു. സ്കൂള്‍ മാനേജർ ഫാ. ജെയ്മോന്‍ ജോസഫിനെയും ആക്രമിച്ചതായാണ് റിപ്പോർട്ട്.

സ്കൂള്‍ ക്യാമ്പസിനുള്ളിലെത്തി ക്ലാസുകളുടെ ജനാലകളും മറ്റും സംഘം തകർത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളിനു സുരക്ഷയൊരുക്കാന്‍ അർധസൈനികരെ വിന്യസിച്ചു. ഏപ്രില്‍ പതിനാറിന് സ്കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ സ്കൂള്‍ മാനേജ്മെന്റ് ചോദ്യം ചെയ്തതെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രമണം.

വൈദികന് മർദനം, മദർ തെരേസയുടെ രൂപം തകർത്തു; തെലങ്കാനയിലെ കത്തോലിക്ക സ്കൂളിനുനേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം
കലൈഞ്ജറുടെ 'തലവേദന', ബിജെപിയുടെ 'പൊന്‍ മണ്ഡലം'; കന്യാകുമാരിയുടെ നായകനെ നാടാര്‍ വോട്ടുകള്‍ തീരുമാനിക്കും

"അവർ എന്റെ മുഖത്തടിച്ചു, വയറില്‍ ഇടിച്ചു. പിന്നില്‍ നിന്നുള്ള ആക്രമണവും നേരിട്ടു," മിഷിനറി കോണ്‍ഗ്രഗേഷന്‍ ഓഫ് ദ ബ്ലെസ്‌ഡ് സാക്രമെന്റിലെ അംഗം കൂടിയായ ഫാ. ജെയ്‌മോനെ ഉദ്ധരിച്ചുകൊണ്ട് മാറ്റേഴ്‌സ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മതപരമായ വസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം ഫാ. ജെയ്മോന്‍ തള്ളുകയും ചെയ്തു. കോഴിക്കോട് ആസ്ഥാനമായുള്ള സിയോണ്‍ സഭയാണ് സ്കൂള്‍ നിയന്ത്രിക്കുന്നത്.

ഏപ്രില്‍ 15നായിരുന്നു മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാർഥികള്‍ സ്കൂളിലെത്തിയതും പ്രധാന ആധ്യപകന്‍ ഫാ. ജോബി വിശദീകരണം തേടിയതും. വിദ്യാർഥികളുടെ വിശദീകരണത്തിനു പിന്നാലെ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാനും ഫാ. ജോബി നിർദേശിച്ചു. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരുന്നതിനു പകരം സ്കൂളി അധികാരികള്‍ മതപരമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് വീഡിയോ പുറത്തിറക്കിയതായും മാനേജ്മെന്റ് പറയുന്നു.

വൈദികന് മർദനം, മദർ തെരേസയുടെ രൂപം തകർത്തു; തെലങ്കാനയിലെ കത്തോലിക്ക സ്കൂളിനുനേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം
'അക്ബർ സൂരജും സീത തനായയുമാകട്ടെ'; ബംഗാൾ സഫാരി പാർക്കിലെ വിവാദ സിംഹങ്ങൾക്ക് പുതിയ പേരുകൾ

സ്കൂളിനെതിരായ ആക്രമണം തുടങ്ങുമ്പോള്‍ ആദ്യം നൂറോളം പേരും പിന്നീട് അത് ആയിരത്തോളമായി മാറിയെന്നും ഫാ. ജോസഫ് വ്യക്തമാക്കി. 18 സിആർപിഎഫ് ഉദ്യോഗസ്ഥരെയാണ് സ്കൂളിന്റെ സുരക്ഷയ്ക്കായി ജില്ലാ ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടും തിരിച്ചറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലും തയാറായിട്ടില്ലെന്നും സ്കൂള്‍ മാനേജ്മെന്റ് ആരോപിച്ചു.

logo
The Fourth
www.thefourthnews.in