'തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ആർഎസ്എസ്-ബിജെപി പരിപാടി'; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല

'തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ആർഎസ്എസ്-ബിജെപി പരിപാടി'; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല

പ്രതിഷ്ഠാ ചടങ്ങിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജന്‍ ചൗധരി എന്നിവർ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ആർഎസ്എസ്-ബിജെപി നീക്കമാണെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജന്‍ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

''നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ജനങ്ങള്‍ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ദീർഘകാലമായി ഒരു രാഷ്ട്രീയ പദ്ധതിയായാണ് ബിജെപിയും ആർഎസ്എസും അയോധ്യക്ഷേത്രത്തെ കാണുന്നത്. നിർമാണ പ്രവർത്തനം പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ആർഎസ്എസ്-ബിജെപി നീക്കമാണ്. 2019ലെ സുപ്രീം കോടതി വിധി അംഗീകരിച്ചും രാജ്യത്ത് ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് പേരുടെ വികാരത്തെ ബഹുമാനിച്ചുകൊണ്ടും മല്ലികാർജുന്‍ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജന്‍ ചൗധരി എന്നിവർ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുന്നു,'' പ്രസ്താവനയില്‍ പറയുന്നു.

'തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ആർഎസ്എസ്-ബിജെപി പരിപാടി'; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല
'ഭാരത് ന്യായ് യാത്ര'; ഉദ്ഘാടന വേദി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍, ഇംഫാലില്‍തന്നെ നടത്തുമെന്ന് കോണ്‍ഗ്രസ്

ജനുവരി 22ന് നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് കഴിഞ്ഞ മാസമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വ്യത്യസ്തമായ നിലപാട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in