ഇ ഡിയെ ഞെട്ടിക്കാന്‍ അതിഷി;
'സ്ഫോടനാത്മക വെളിപ്പെടുത്തൽ'  നടത്തുമെന്ന് ഡൽഹി മന്ത്രി അതിഷി

ഇ ഡിയെ ഞെട്ടിക്കാന്‍ അതിഷി; 'സ്ഫോടനാത്മക വെളിപ്പെടുത്തൽ' നടത്തുമെന്ന് ഡൽഹി മന്ത്രി അതിഷി

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ട്വിറ്ററിലൂടെ വെളിപ്പെടുത്തൽ നടത്തുമെന്നാണ് പ്രഖ്യാപനം.

ഡൽഹിയിൽ കള്ളപ്പണം വെളിപ്പെച്ചെന്നാരോപണം ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ചതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിനെതിരെ 'സ്ഫോടനാത്മക വെളിപ്പെടുത്തൽ' നടത്തുമെന്ന് ഡൽഹി മന്ത്രിയും ആം ആദ്മി നേതാവുമായ അതിഷിയുടെ പ്രഖ്യാപനം. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ട്വിറ്ററിലൂടെ വെളിപ്പെടുത്തൽ നടത്തുമെന്നാണ് പ്രഖ്യാപനം.

'നാളെ രാവിലെ 10 മണിക്ക് ഞാൻ ഇഡിയെ തുറന്നുകാട്ടുന്ന സ്ഫോടനാത്മകമായ ഒരു വെളിപ്പെടുത്തൽ നടത്തും! ഈ സ്ഥലം കാണുക...,' എന്നാണ് ഇതുസംബന്ധിച്ച് അതിഷി തിങ്കളാഴ്ച എക്‌സിൽ ട്വീറ്റ് ചെയ്തത്.

ഇ ഡിയെ ഞെട്ടിക്കാന്‍ അതിഷി;
'സ്ഫോടനാത്മക വെളിപ്പെടുത്തൽ'  നടത്തുമെന്ന് ഡൽഹി മന്ത്രി അതിഷി
ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാള്‍ അറസ്റ്റിലേക്കോ?, എഎപിക്ക് മുന്നില്‍ ഇനിയെന്ത്?

ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ ഡി പലതവണ സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിഷിയുടെ ആരോപണം.

നേരത്തെ, ഇ ഡി ഡൽഹിയിലെ റൂസ് അവന്യൂ കോടതിയെ സമീപിക്കുകയും കേന്ദ്ര അന്വേഷണ ഏജൻസി നൽകിയ സമൻസ് പാലിക്കാത്തതിന് എഎപിയുടെ ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്രിവാളിനെതിരെ പരാതി നൽകുകയും ചെയ്തു. ഡൽഹി എക്സൈസ് പോളിസി (2021-22) കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ ഡി അയച്ച സമൻസ് ഫെബ്രുവരി 2 ന് ഡൽഹി മുഖ്യമന്ത്രി അഞ്ചാം തവണയും ഒഴിവാക്കിയിരുന്നു.

ഇ ഡിയെ ഞെട്ടിക്കാന്‍ അതിഷി;
'സ്ഫോടനാത്മക വെളിപ്പെടുത്തൽ'  നടത്തുമെന്ന് ഡൽഹി മന്ത്രി അതിഷി
എ ഐ ഹബ്ബാകാനൊരുങ്ങി യുകെ; ആയിരം കോടിയുടെ പദ്ധതി, 'ലോകനേതാവ്' സ്ഥാനം ലക്ഷ്യം

ഇതിന് പിന്നാലെയാണ് ഇ ഡി കോടതിയെ സമീപിച്ചത്. നേരത്തെ ജനുവരി 18 നും ഇ ഡി കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നു. ജനുവരി 18, ജനുവരി 3, നവംബർ 2, ഡിസംബർ 22 തുടങ്ങിയ തീയതികളിലായിരുന്നു ഇഡി അരവിന്ദ് കെജ്‌രിവാളിനോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചത്.

എന്നാൽ അഞ്ച് തവണയും അരവിന്ദ് കെജ്‌രിവാൾ സമൻസ് അവഗണിക്കുകയായിരുന്നു. ഇ ഡിയുടെ നടപടി 'നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.

ഡൽഹി മദ്യനയത്തിലൂടെ ആം ആദ്മി പാർട്ടി കോടികൾ നേടിയെന്നും ഇതിൽ 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിലേക്ക് വകമാറ്റി ചിലവഴിച്ചെന്നുമാണ് ഇ ഡി ആരോപണം. എഎപി നേതാവ് സഞ്ജയ് സിങ്ങിനെയും അദ്ദേഹത്തിന്റെ സഹായി സർവേഷ് മിശ്രയെയും പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഇ ഡിയുടെ കുറ്റപത്രം.

ഇ ഡിയെ ഞെട്ടിക്കാന്‍ അതിഷി;
'സ്ഫോടനാത്മക വെളിപ്പെടുത്തൽ'  നടത്തുമെന്ന് ഡൽഹി മന്ത്രി അതിഷി
'ഇതിലും വലിയ തെളിവ് എന്താണ് വേണ്ടത് ബിജെപി'?; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിലെ കൃത്രിമം, സിസിടിവി ദൃശ്യം പുറത്തുവിട്ട് എഎപി

കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് എംപി കൂടിയായ സഞ്ജയ് സിങ്, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ഇതിനോടകം ജയിലിലാണ്.

നേരത്തെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. കൂറുമാറുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രതിനിധികൾ 7 ആം ആദ്മി എംഎൽഎമാരെ സമീപിച്ചെന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു.

ആം ആദ്മി എംഎൽഎമാരെ ബിജെപി നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നും ഡൽഹി മദ്യനയ കേസിന്റെ ഭാഗമായി മുഖ്യമന്ത്രി അറസ്റ്റു ചെയ്യപ്പെടാൻ ഏറെ സാധ്യതയുണ്ടെന്ന് ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്നും കെജ്രിവാളിന്റെ ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in