നോട്ട് നിരോധനം: 'പാര്‍ലമെന്റിനെ അജ്ഞതയില്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു'; ഭിന്നവിധിയില്‍ ജ. നാഗരത്ന

നോട്ട് നിരോധനം: 'പാര്‍ലമെന്റിനെ അജ്ഞതയില്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു'; ഭിന്നവിധിയില്‍ ജ. നാഗരത്ന

നിയമ നിര്‍മാണത്തിലൂടെ ആയിരുന്നു നോട്ട് നിരോധനം നടപ്പിലാക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌നയുടെ നിരീക്ഷണം.

അപ്രതീക്ഷിത നീക്കത്തിലൂടെ രാജ്യത്തെ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ ഭിന്ന വിധിയുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ജസ്റ്റിസ് ബി ആര്‍ ഗവായ് ഉള്‍പ്പെടെ നാല് ജഡ്ജിമാര്‍ കേന്ദ്ര തീരുമാനം ശരിവച്ചപ്പോള്‍ ജസ്റ്റിസ് ബി വി നാഗരത്‌ന ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

റിസര്‍വ് ബാങ്കിന്റെ ചട്ടത്തിന് അനുസൃതമായല്ല കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ജസ്റ്റിസ് നാഗരത്‌ന പ്രസ്താവിച്ചു.

നോട്ട് നിരോധനം: 'പാര്‍ലമെന്റിനെ അജ്ഞതയില്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു'; ഭിന്നവിധിയില്‍ ജ. നാഗരത്ന
നോട്ട് നിരോധനം നിയമപരമോ? നിര്‍ണായക സുപ്രീം കോടതി വിധി ഇന്ന്

നിയമ നിര്‍മാണത്തിലൂടെ ആയിരുന്നു നോട്ട് നിരോധനം നടപ്പിലാക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌നയുടെ നിരീക്ഷണം. റിസര്‍വ് ബാങ്കിന്റെ ചട്ടത്തിന് അനുസൃതമായല്ല കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ജസ്റ്റിസ് നാഗരത്‌ന പ്രസ്താവിച്ചു. നോട്ട് നിരോധനം നടപ്പിലാക്കുകയാണെങ്കില്‍ അത് സംബന്ധിച്ച തീരുമാനം ഉണ്ടാകേണ്ടത് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍ നിന്നാണ്. എക്‌സിക്യൂട്ടീവ് പുറത്തിറക്കുന്ന ഒരു വിജ്ഞാപനത്തിലൂടെ മാത്രം കേന്ദ്ര സര്‍ക്കാരിനെ നോട്ട് നിരോധനം നടത്താന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

നോട്ട് നിരോധനം: 'പാര്‍ലമെന്റിനെ അജ്ഞതയില്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു'; ഭിന്നവിധിയില്‍ ജ. നാഗരത്ന
Live| നോട്ട് നിരോധനം: ഭൂരിപക്ഷ വിധി കേന്ദ്രത്തിന് അനുകൂലം, വിയോജിച്ച് ജ. നാഗരത്ന

സെക്ഷന്‍ 26(2) പ്രകാരം നോട്ട് നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം ഉണ്ടാകേണ്ടത് ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡില്‍ നിന്നാണ്. കേന്ദ്ര സര്‍ക്കാരിന് നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കണമെങ്കില്‍ അത് നിയമനിര്‍മാണത്തിലൂടെ മാത്രമേ സാധിക്കു. ഇത്രയും നിര്‍ണായകമായ തീരുമാനത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ കേന്ദ്രമായ പാര്‍ലമെന്റിനെ മാറ്റി നിര്‍ത്താനാകില്ലെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന ചൂണ്ടിക്കാട്ടി. ആര്‍ബിഐ സമര്‍പ്പിച്ച രേഖകളില്‍, 'കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം' എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ആര്‍ബിഐയുടെ സ്വതന്ത്രമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്ല നടപടി ഉണ്ടായിരിക്കുന്നത് എന്നത് ഇത് തെളിയിക്കുന്നത്. കൂടാതെ നിരോധന നടപടികള്‍ നടന്നിരിക്കുന്നത് 24 മണിക്കൂറിനുള്ളില്‍ നടന്നിരിക്കുന്നത് എന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിൽ നിന്നാണ് നിർദ്ദേശം ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാണ്. അതിന് ശേഷമാണ് ആർബിഐയുടെ അഭിപ്രായം തേടിയത്. അതുകൊണ്ട് തന്നെ ആർബിഐ ചട്ടപ്രകാരമല്ല നടപടി. കേന്ദ്രസർക്കാറിന്റെ നോട്ട് നിരോധന നടപടി നിയമവിരുദ്ധമാണ്. എന്നാൽ ഈ ഘട്ടത്തിൽ തീരുമാനം റദ്ദാക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിരോധിച്ച നോട്ടുകളുടെ 98 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി. നിരോധന നടപടി ഫലപ്രദമല്ല എന്നാണ് ഇത് തെളിയിക്കുന്നത്. നിരോധനം നിയമപരമല്ല എന്ന തീരുമാനം കൃത്യമായ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.

നോട്ട് നിരോധനം ചോദ്യം ചെയ്തുകൊണ്ടുള്ള 58 ഹര്‍ജികള്‍ പരിഗണിച്ച ഭരണഘടനാ ബെഞ്ച് ആറ് വിഷയങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.

logo
The Fourth
www.thefourthnews.in