ബലാത്സംഗത്തിലൂടെയുള്ള ഗര്‍ഭധാരണം; ഗര്‍ഭച്ഛിദ്രത്തെ പറ്റി അതിജീവിതയ്ക്ക് തുടക്കത്തിൽ തന്നെ  ബോധവത്കരണം നല്‍കണമെന്ന് കോടതി

ബലാത്സംഗത്തിലൂടെയുള്ള ഗര്‍ഭധാരണം; ഗര്‍ഭച്ഛിദ്രത്തെ പറ്റി അതിജീവിതയ്ക്ക് തുടക്കത്തിൽ തന്നെ ബോധവത്കരണം നല്‍കണമെന്ന് കോടതി

ബലാത്സംഗ അതിജീവിതകൾക്ക് ഗർഭഛിദ്രം നടത്താനുള്ള അവകാശത്തെക്കുറിച്ച് എഫ്‌ഐആർ തയ്യാറാക്കുമ്പോൾ തന്നെ കൃത്യമായ അവബോധം നൽകണം

ലൈംഗിക പീഡനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഗർഭങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതകൾ ഗർഭച്ഛിദ്രത്തിനായി കോടതിയെ സമീപിക്കുന്ന കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ മാർഗ നിർദേശം. ഇത് പ്രകാരം ബലാത്സംഗ അതിജീവിതകൾക്ക് ഗർഭഛിദ്രം നടത്താനുള്ള അവകാശത്തെക്കുറിച്ച് എഫ്‌ഐആർ തയ്യാറാക്കുമ്പോൾ തന്നെ കൃത്യമായ അവബോധം നൽകണമെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. അതിജീവിതകളെ കൂടുതൽ മാനസിക സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

ബലാത്സംഗത്തിലൂടെയുള്ള ഗര്‍ഭധാരണം; ഗര്‍ഭച്ഛിദ്രത്തെ പറ്റി അതിജീവിതയ്ക്ക് തുടക്കത്തിൽ തന്നെ  ബോധവത്കരണം നല്‍കണമെന്ന് കോടതി
പീഡനത്തിനിരയായ ഒരു സ്ത്രീ നമ്മുടെ രാജ്യത്ത് നീതിക്കായി എത്രവര്‍ഷം കാത്തിരിക്കണം?

ഇതിന് പുറമെ, വിഷയത്തിലെ നിയമപരമായ സാധ്യതകളെക്കുറിച്ച് കൗൺസിലിങ് നൽകുക, അത്തരം കേസുകൾക്കായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമം നിർമ്മിക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം 26 ആഴ്ച പിന്നിട്ട മകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി തേടിക്കൊണ്ട് 17 കാരിയുടെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.

ഗർഭം മുന്നോട്ട് കൊണ്ടുപോവുകയാണെങ്കിൽ വിദ്യാഭ്യാസം തുടരാൻ സാധിക്കില്ലെന്നും സമൂഹത്തിൽ ഇടപഴകുന്നതിന് വെല്ലുവിളി ആകുമെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. പെൺകുട്ടിക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകുമെന്നും ഹർജിക്കാർ വാദിച്ചു. പിന്നാലെ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ച് പെൺകുട്ടിയുടെ ഹർജി അംഗീകരിക്കുകയായിരുന്നു.

ബലാത്സംഗത്തിലൂടെയുള്ള ഗര്‍ഭധാരണം; ഗര്‍ഭച്ഛിദ്രത്തെ പറ്റി അതിജീവിതയ്ക്ക് തുടക്കത്തിൽ തന്നെ  ബോധവത്കരണം നല്‍കണമെന്ന് കോടതി
കൃഷ്ണജന്മഭൂമി കേസ്: പരിശോധനയ്ക്ക് കമ്മീഷനെ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

പെൺകുട്ടികൾ ആഗ്രഹിക്കാത്ത ഗർഭധാരണം അതിജീവിതയുടെ ശരീരത്തിന്റെ സമഗ്രതയെ ലംഘിക്കുകയും ഗുരുതരമായ മാനസിക ആഘാതത്തിന് കാരണമാവുകയും ചെയ്യുമെന്ന ഹർജിക്കാരന്റെ വാദത്തോട് കോടതി യോജിച്ചു. ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തെക്കുറിച്ച് നേരത്തെയുള്ള അവബോധം പിന്നീടുള്ള ഘട്ടത്തിൽ മാനസിക ആഘാതം ഒഴിവാക്കാമെന്ന് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരമോ അല്ലെങ്കിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമോ ഒരു ലൈംഗിക കുറ്റകൃത്യ കേസ് രജിസ്റ്റർ ചെയ്തയുടനെ അതിജീവിത ഗർഭിണിയാണോ അല്ലയോ എന്ന് കണ്ടെത്താൻ മെഡിക്കൽ പരിശോധന നടത്തണമെന്നതും കോടതി നൽകിയ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ഗർഭിണിയാണെന്ന് കണ്ടെത്തിയാൽ ഗർഭകാലം, അതിജീവിച്ചയാളുടെ ശാരീരികവും മാനസികവുമായ അവസ്ഥ, ഗർഭാവസ്ഥയെ വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാനുള്ള കഴിവ് എന്നിവയും സാഹചര്യത്തെ സങ്കീർണ്ണമാക്കുന്ന മറ്റ് ഘടകങ്ങളും കണ്ടെത്തേണ്ടതുണ്ട്.

ബലാത്സംഗത്തിലൂടെയുള്ള ഗര്‍ഭധാരണം; ഗര്‍ഭച്ഛിദ്രത്തെ പറ്റി അതിജീവിതയ്ക്ക് തുടക്കത്തിൽ തന്നെ  ബോധവത്കരണം നല്‍കണമെന്ന് കോടതി
'ഇന്ത്യയെ പുറത്താക്കല്‍' തുടര്‍ന്ന് മാലിദ്വീപ്; സമുദ്ര കരാറില്‍ നിന്ന് പിന്‍മാറി

അന്വേഷണ ഉദ്യോഗസ്ഥൻ ശിശുക്ഷേമ സമിതിയെയോ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെയോ അറിയിക്കണം. ഗർഭധാരണം തുടരുന്നതും അതിന്റെ അനന്തരഫലങ്ങളും ഗർഭധാരണം അവസാനിപ്പിക്കുന്നതു സംബന്ധിച്ച പ്രക്രിയ, നടപടിക്രമം, അനന്തരഫലങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ നിയമപരമായ സാധ്യതകളെക്കുറിച്ച് അതിജീവിതയേയും കുടുംബാംഗങ്ങളെയും അറിയിക്കേണ്ടതുണ്ട്.

ബലാത്സംഗത്തിലൂടെയുള്ള ഗര്‍ഭധാരണം; ഗര്‍ഭച്ഛിദ്രത്തെ പറ്റി അതിജീവിതയ്ക്ക് തുടക്കത്തിൽ തന്നെ  ബോധവത്കരണം നല്‍കണമെന്ന് കോടതി
'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മരിക്കാന്‍ അനുമതി വേണം'; ചീഫ് ജസ്റ്റിസിന് യുപിയിലെ വനിതാ ജഡ്ജിയുടെ കത്ത്

തെറ്റായ ആശയവിനിമയം ഉണ്ടാകാതിരിക്കാൻ അതിജീവിതക്ക് അറിയാവുന്ന ഭാഷയിലാണ് ഇത്തരം കൗൺസിലിങ് നടത്തേണ്ടതെന്നും കോടതി പറഞ്ഞു. ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിൽ, ഗർഭപിണ്ഡത്തിന്റെ ടിഷ്യു സാമ്പിളുകൾ ഡിഎൻഎ വിശകലനത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്‌ക്കണമെന്നും സ്ഥിരീകരണത്തിനായി അധിക സാമ്പിളുകൾ സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു.

കർണാടക പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറിയും പോലീസ് ഡയറക്ടർ ജനറലും വിദഗ്ധ സമിതി രൂപീകരിച്ച് ഇത്തരം കേസുകൾക്ക് സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമം തയ്യാറാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ, ശിശുക്ഷേമ സമിതികൾ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇവ എത്തിക്കണമെന്നും കോടതി പറഞ്ഞു. അതിജീവിച്ചയാളുടെ ശാരീരികവും മാനസികവുമായ ക്ഷേമം കണ്ടെത്തുന്നതിന് തുടർ പരിശോധനകൾ നടത്തണമെന്ന് കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in