ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കും, രാജ്യംവിട്ട എം പി തിരിച്ചെത്തുന്നത് പിതാവിന്റെ അറസ്റ്റിന് പിന്നാലെ

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കും, രാജ്യംവിട്ട എം പി തിരിച്ചെത്തുന്നത് പിതാവിന്റെ അറസ്റ്റിന് പിന്നാലെ

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് പ്രജ്വൽ ഉള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു

കർണാടക ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതിയും ഹാസൻ എം പിയുമായ പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വൽ രേവണ്ണയ്ക്ക് എതിരായ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎൽഎയും പ്രജ്വലിന്റെ പിതാവുമായ എച്ച് ഡി രേവണ്ണയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് ഹാസന്‍ എംപിയുടെ മടക്കം. ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് കടന്ന പ്രജ്വൽ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പ്രജ്വലിന്റെ ജാമ്യഹർജി കോടതി തള്ളിയതിനാൽ ഇന്ത്യയിൽ എത്തിയാലുടനെ അറസ്റ്റുണ്ടാകും. പ്രജ്വലിനായി കഴിഞ്ഞ ദിവസം എസ്എടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

പ്രജ്വല്‍ കീഴടങ്ങി നിയമ നടപടിക്ക് വിധേയനാകണം എന്ന് കഴിഞ്ഞ ദിവസം ജെഡിഎസ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി കുമാര സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രജ്വലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹാസന്‍ എംപിയുടെ മടക്കം എന്നാണ് റിപ്പോര്‍ട്ട്. പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് ഇന്ന് തിരിച്ചെത്തുമെന്ന് കഴിഞ്ഞദിവസം ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സിഎസ് പുട്ടരാജു പറഞ്ഞിരുന്നു. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് പ്രജ്വൽ ഉള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. പ്രതിയുടെ നീക്കങ്ങൾ എസ് ഐ ടി നിരീക്ഷിച്ച് വരികയായിരുന്നു. പ്രജ്വലിനെതിരെ ഇന്റർപോളുമായി സഹകരിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും നീക്കമുണ്ടായിരുന്നു.

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കും, രാജ്യംവിട്ട എം പി തിരിച്ചെത്തുന്നത് പിതാവിന്റെ അറസ്റ്റിന് പിന്നാലെ
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; ലൈംഗികാതിക്രമ കേസ് ഇരയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ എച്ച് ഡി രേവണ്ണ അറസ്റ്റില്‍

പ്രജ്വൽ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ മൂവായിരത്തിലധികം വീഡിയോകൾ ഏപ്രിൽ ഇരുപത്തിയെട്ടിനാണ് പുറത്തുവരുന്നത്. ഹാസനിൽ എൻ ഡി എ സ്ഥാനാർഥി കൂടിയായ പ്രജ്വലിനെതിരെയുള്ള പരാതികൾ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സംഭവം വിവാദമായതോടെ, കർണാടകയിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26ന് തൊട്ടടുത്ത ദിവസം പ്രജ്വൽ രാജ്യം വിടുകയായിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ സംഭവം അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചത്. കേസ് അന്വേഷിക്കുന്ന നിലവിലുള്ള 21 അംഗ എസ്ഐടിയിൽ ചേരാൻ ഒരു പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്.

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കും, രാജ്യംവിട്ട എം പി തിരിച്ചെത്തുന്നത് പിതാവിന്റെ അറസ്റ്റിന് പിന്നാലെ
'തന്നെയും ഭര്‍ത്താവിനെയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു'; പ്രജ്വലിനെതിരെ വീണ്ടും പരാതി

ഏപ്രിൽ മുപ്പതിന് ജെഡിഎസ് പ്രജ്വലിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. രേവണ്ണയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ഇരുപത്തിയെട്ടിനാണ് ഹാസൻ ജില്ലയിലെ ഹോളനർസിപുര പോലീസ് സ്റ്റേഷനിൽ പിതാവിനും മകനുമെതിരെ ലൈംഗികാതിക്രമത്തിന് ആദ്യ കേസെടുക്കുന്നത്. പിന്നാലെയാണ് രേവണ്ണയെ അറസ്റ്റ് ചെയ്ത ഇരയെ തട്ടികൊണ്ടുപോയ കേസ് മേയ് രണ്ടിന് രജിസ്റ്റർ ചെയ്യുന്നത്. കേസിൽ രേവണ്ണയും അദ്ദേഹത്തിൻ്റെ വിശ്വസ്തൻ സതീഷ് ബാബണ്ണയും പ്രതികളാണ്.

പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പുതിയ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തുന്നുണ്ട്. അതേസമയം വിഷയത്തിൽ ഇടപെടില്ലെന്നും നിയമപ്രകാരമുള്ള നടപടികളെടുക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

logo
The Fourth
www.thefourthnews.in