മണിപ്പുർ: തിങ്കളാഴ്ച നടന്ന വെടിവയ്പ്പ് അന്വേഷിക്കാന്‍  പ്രത്യേക സംഘം, മരണം അഞ്ചായി

മണിപ്പുർ: തിങ്കളാഴ്ച നടന്ന വെടിവയ്പ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം, മരണം അഞ്ചായി

മരിച്ചവരുടെ കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റവർക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് മണിപ്പൂർ സർക്കാർ

മണിപ്പുരിൽ തിങ്കളാഴ്ച നടന്ന വെടിവയ്പ്പിൽ മരണം അഞ്ചായി. തിങ്കളാഴ്ച നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന ഒരാൾകൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം അഞ്ചായി.

മണിപ്പുർ: തിങ്കളാഴ്ച നടന്ന വെടിവയ്പ്പ് അന്വേഷിക്കാന്‍  പ്രത്യേക സംഘം, മരണം അഞ്ചായി
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, നാല് മരണം; താഴ്‌വരയില്‍ കര്‍ഫ്യൂ

ആക്രമണത്തില്‍ പരുക്കേറ്റ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന മുഹമ്മദ് അബ്ദുർ രാജഖ് ആണ് ബുധനാഴ്ച സ്വകാര്യാശുപത്രിയിൽ മരിച്ചത്. ലിലോങ് സ്വദേശിയായ രാജഖ് ലഹരി വിരുദ്ധ കൂട്ടായ്മയായ അഞ്ചുമാനിൽ അംഗമായിരുന്നു. വെടിവയ്പ്പിൽ രാജഖിനു സാരമായി പരുക്കേറ്റിരുന്നു.

അതിനിടെ പുതിയ ആക്രമണം സംബന്ധിച്ച അന്വേഷണം നടത്തുന്നതിന് മണിപ്പുർ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. തൗബാൽ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് രാകേഷ് ബൽവാൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സബ് ഡിവിഷണൽ പോലീസ് ഓഫീസർ മുഹമ്മദ് റിയാജുദ്ദിൻ ഷാ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘമായിരിക്കും സംഭവം അന്വേഷിക്കുക. കേസിന്റെ പുരോഗതി എല്ലാ ദിവസവും രണ്ടുതവണ പോലീസ് സൂപ്രണ്ട് വിലയിരുത്തുമെന്നും ഓർഡറിൽ പറയുന്നു.

സബ്ഡിവിഷണൽ പോലീസ് ഓഫീസറായ എൻ സുരേഷ് സിങ്ങും, ഇൻസ്‌പെക്ടർ മസൂദും, സബ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് അൻവർ ഹുസൈൻ, എസ് ഭുബോൺ സിംഗ്, എൻ തോമസ് സിംഗ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ. അതേസമയം മെയ്തി വിഭാഗങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ നേതൃത്വം നൽകുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി മരിച്ചവരുടെ മൃതശരീരങ്ങൾ അന്ത്യകർമങ്ങൾ ചെയ്യാൻ ഏറ്റെടുത്തു. വിഷയത്തിൽ ജോയിന്റ് ആക്ഷൻ കമ്മിറ്റിയും മണിപ്പുർ സർക്കാരും മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ധാരണാപത്രം ഒപ്പുവച്ചു.

മണിപ്പുർ: തിങ്കളാഴ്ച നടന്ന വെടിവയ്പ്പ് അന്വേഷിക്കാന്‍  പ്രത്യേക സംഘം, മരണം അഞ്ചായി
മുറിവ് ഉണങ്ങാത്ത മണിപ്പൂരിൻ്റെ ക്രിസ്മസ് ദിനങ്ങൾ...

ധാരണ പ്രകാരം തിങ്കളാഴ്ചയിലെ സംഭവങ്ങളില്‍ മരിച്ച അഞ്ചുപേരുടെയും, ഗുരുതരമായി പരുക്കേറ്റ മൂന്നുപേരുടെയും വേണ്ടപ്പെട്ടവരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും, നഷ്ടപരിഹാരമായി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും പരുക്കേറ്റ മറ്റുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകാമെന്നും ധാരണാപത്രത്തിൽ സർക്കാർ ഉറപ്പു നൽകുന്നു.

വെടിവയ്പ്പിന്റെ ഉത്തരവാദിത്തം റിവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് ഏറ്റെടുത്തു. ഒരു ലഹരി സംഘത്തിനെ അക്രമിക്കുന്നതിനിടെ സംഭവിച്ചതാണെന്നാണ് വിശദീകരണം

logo
The Fourth
www.thefourthnews.in