മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു, ഭരണ സംവിധാനം പൂര്‍ണപരാജയമെന്ന് സുപ്രീം കോടതി, ഡിജിപി നേരിട്ട് ഹാജരാകണം

മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു, ഭരണ സംവിധാനം പൂര്‍ണപരാജയമെന്ന് സുപ്രീം കോടതി, ഡിജിപി നേരിട്ട് ഹാജരാകണം

കേസ് മുന്നോട്ട് പോകുന്നതിൽ കാര്യമായ വീഴ്ചയുണ്ടായി എന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്നും കോടതി

മണിപ്പൂരിലെ വംശീയ സംഘര്‍ഷം കൈകാര്യം ചെയ്തതില്‍ ഭരണ സംവിധാനങ്ങള്‍ പാടെ തകര്‍ന്നെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിഷയത്തില്‍ സംസ്ഥാന ഡിജിപി വെള്ളിയാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അക്രമ സംഭവങ്ങളില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലും അറസ്റ്റുകൾ കുറവാണ്. കേസന്വേഷണത്തില്‍ ഉള്‍പ്പെടെ കാര്യമായ വീഴ്ചയുണ്ടായി എന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില പരിപാലിക്കുന്നതില്‍ പോലീസിന് നിയന്ത്രണം നഷ്ടപ്പെട്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. വിഷയം അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു, ഭരണ സംവിധാനം പൂര്‍ണപരാജയമെന്ന് സുപ്രീം കോടതി, ഡിജിപി നേരിട്ട് ഹാജരാകണം
മണിപ്പൂർ: അവിശ്വാസപ്രമേയത്തിൽ ലോക്സഭയിൽ ചർച്ച ഓഗസ്റ്റ് എട്ടുമുതൽ, 10ന് പ്രധാനമന്ത്രിയുടെ മറുപടി

അതേസമയം മെയ് മാസത്തിൽ മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 6,523 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മണിപ്പൂർ സർക്കാർ കോടതിയെ അറിയിച്ചു. തൗബാൽ ലൈംഗികാതിക്രമ സംഭവത്തിൽ സ്ത്രീകളെ പോലീസ് ജനക്കൂട്ടത്തിന് കൈമാറിയതായി രേഖകൾ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടുണ്ടോയെന്നും എന്തെങ്കിലും അറസ്റ്റുകൾ നടന്നിട്ടുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. 'പോലീസ് കേസെടുത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഡിജിപി ശ്രദ്ധിച്ചിട്ടുണ്ടോ? അവൻ എന്താണ് ചെയ്തിരിക്കുന്നത്? അവന്റെ കടമ എന്താണ്?', ​​ചീഫ് ജസ്റ്റിസ് ചോദിച്ചു.

മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു, ഭരണ സംവിധാനം പൂര്‍ണപരാജയമെന്ന് സുപ്രീം കോടതി, ഡിജിപി നേരിട്ട് ഹാജരാകണം
സർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി 'ഇന്ത്യ'യും ബിആർഎസും

മെയ് മുതൽ ജൂലൈ വരെ ഒരു നിയമവും സംസ്ഥാനത്ത് പാലിക്കപ്പെട്ടില്ലെന്ന സാഹചര്യം ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയാണ് കാണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സംസ്ഥാനത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവ തീയതി, സീറോ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത തീയതി, സാധാരണ എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌ത തീയതി, സാക്ഷി മൊഴി രേഖപ്പെടുത്തിയ തീയതി, അറസ്റ്റ് ചെയ്ത തീയതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്ന മുഴുവൻ വിശദാംശങ്ങളും നൽകാനാണ് കോടതിയുടെ നിർദേശം. എഫ്‌ഐആറിൽ ബന്ധപ്പെട്ട പ്രതികളുടെ പേരുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.

സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്ത് കൂട്ടബലാത്സംഗം ചെയ്തതിന്റെ ഭീകരമായ വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മേത്ത ബെഞ്ചിനെ അറിയിച്ചു. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മറ്റൊരു സംഭവത്തിന്റെ വിശദാംശങ്ങൾ ചീഫ് ജസ്റ്റിസ് ചോദിച്ചു.

logo
The Fourth
www.thefourthnews.in